ചങ്ങനാശേരി: മധ്യപ്രദേശിലെ സത്നാ പോലീസ് സ്റ്റേഷനിൽ വൈദികരെയും വൈദിക വിദ്യാർഥികളെയും തടഞ്ഞുവച്ച് മർദിക്കുകയും, അവരെ സന്ദർശിക്കാനെത്തിയ വൈദികരുടെ വാഹനം കത്തിക്കുകയും ചെയ്ത നടപടികൾ മതപീഡനത്തിന് ഉദാഹരണമാണെന്നു ജാഗ്രതാ സമിതി. വർഷങ്ങളായി ഗ്രാമങ്ങൾ കേന്ദ്രീകരിച്ചു സാമൂഹിക പ്രവർത്തനങ്ങൾ നടത്തുന്ന കത്തോലിക്കാ സഭയിലെ സമർപ്പിതർക്കു നേരെയുണ്ടാകുന്ന ഇത്തരം നീക്കങ്ങൾ ഇന്ത്യൻ മതേതരത്വത്തിന് കനത്ത ആഘാതമാണ് ഏല്പിക്കുന്നത്.
ഇന്ത്യയുടെ മതസ്വാതന്ത്ര്യത്തിനും മതേതരത്വത്തിനും വിലകല്പിക്കാത്ത വർഗീയ ഫാസിസ്റ്റ് ശക്തികൾക്കെതിരേ കർശന നിയമനടപടികൾ സ്വീകരിക്കണമെന്നു ചങ്ങനാശേരി അതിരൂപത പി. ആർ .ഒ ജോജി ചിറയിൽ, ജാഗ്രതാ സമിതി കോഓർഡിനേറ്റർ ഫാ. ആന്റണി തലച്ചല്ലൂർ എന്നിവർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
മതപീഡനമെന്നു ജാഗ്രതാ സമിതി
12:53 AM Dec 16, 2017 | Deepika.com