കൊച്ചി: ആലുവയിലെ റിയൽ എസ്റ്റേറ്റ് ബ്രോക്കർ രാജീവിനെ കൊലപ്പെടുത്തിയ കേസിലെ ഏഴാം പ്രതി അഭിഭാഷകൻ സി.പി. ഉദയഭാനു ഉൾപ്പെടെയുള്ള പ്രതികൾക്കു ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. അഞ്ചാം പ്രതി ചക്കര ജോണി, ആറാം പ്രതി ഡ്രൈവർ രഞ്ജിത്ത് എന്നിവരാണു ജാമ്യം ലഭിച്ച മറ്റു രണ്ടുപേർ.
മൂന്നു മാസത്തേക്കു തിങ്കൾ, ശനി ദിവസങ്ങളിൽ രാവിലെ ഒന്പതിനും 11 നും ഇടയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥൻ മുന്പാകെ ഹാജരാകണം, പാസ്പോർട്ട് കോടതിയിൽ ഹാജരാക്കണം, അന്തിമ റിപ്പോർട്ട് നൽകുന്നതുവരെ തൃശൂർ ജില്ലയിൽ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത് എന്നിവയാണു ജാമ്യവ്യവസ്ഥകൾ.
റിയൽ എസ്റ്റേറ്റ് ബ്രോക്കർ നെടുന്പാശേരി നായത്തോട് സ്വദേശി രാജീവിനെ 2017 സെപ്റ്റംബർ 29നാണു ചാലക്കുടിയിലെ വാടകവീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
റിയൽ എസ്റ്റേറ്റ് മേഖലയിലെ സാന്പത്തിക തർക്കമാണു കൊലയ്ക്കു കാരണമെന്നു പോലീസ് പറയുന്നു.
രാജീവ് വധം: ഉദയഭാനു ഉൾപ്പെടെ പ്രതികൾക്കു ജാമ്യം
12:53 AM Dec 16, 2017 | Deepika.com