അധ്യാപക തസ്തികാനിർണയം; വ്യക്തതാ ഉത്തരവിറങ്ങി

12:33 AM Dec 16, 2017 | Deepika.com
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യയനത്തിന്‍റെ ആറാം പ്രവൃത്തി ദിനത്തിലെ തലയെണ്ണലിന്‍റെ അടിസ്ഥാനത്തിൽ അധ്യാപക തസ്തികാ നിർണയം നടത്തുമ്പോൾ അധ്യാപകർ പുറത്താകുന്നത് ഒഴിവാക്കാനായി വിദ്യാഭ്യാസ വകുപ്പ് ഇന്നലെ വ്യക്തതാ ഉത്തരവ് പുറത്തിറക്കി.

2015 -16 അധ്യയന വർഷത്തിൽ നടത്തിയ തസ്തികാ നിർണയം 2016 -17 ലും സംസ്ഥാന സർക്കാർ തുടർന്നത് കോടതി റദ്ദാക്കിയിരുന്നു. തുടർന്നാണ് അധ്യയന വർഷത്തിലെ ആറാം പ്രവൃത്തി ദിനത്തിലെ വിദ്യാർഥികളുടെ എണ്ണം കണക്കാക്കി തസ്തികാ നിർണയം നടത്താൻ നിർദേശിച്ചത്. ഇതേ തുടർന്ന് നിലവിൽ ശമ്പളം വാങ്ങുന്ന അധ്യാപകർ വരെ പുറത്തുപോകുമെന്ന ആശങ്ക ഉടലെടുത്തിരുന്നു.
\
ഇന്നലെ പുറത്തിറക്കിയ വ്യക്തതാ ഉത്തരവ് പ്രകാരം 2015-16 ലെ തസ്തികാ നിർണയത്തിൽ തസ്തികയോടെ തുടർന്നവരും എന്നാൽ ഇപ്പോൾ നടക്കുന്ന 2016 - 17ലെ തസ്തികാ നിർണയത്തിലൂടെ പുറത്താകുന്നതുമായ നിയമനാംഗീകാരമുള്ള എല്ലാ അധ്യാപക, അനധ്യാപകരും 2017 ജൂലൈ 14 വരെ സർവീസിൽ തുടർന്നു അംഗീകരിച്ചു നല്കാൻ തീരുമാനിച്ചു. എന്നാൽ, ഈ നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ 2016 -17ൽ തസ്തിക ലഭ്യമല്ലാതെ പുതിയ നിയമനാംഗീകാരങ്ങൾ നൽകാൻ പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

2016 ഡിസംബർ മൂന്നിന്നു പുറപ്പെടുവിച്ച ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ 1979ന് മുന്പുള്ള സ്കൂളുകളിൽ ഉണ്ടാകുന്ന അധിക തസ്തികകളിൽ രണ്ടെണ്ണത്തിൽ ഒന്നിലേക്ക് അധ്യാപക ബാങ്കിൽ നിന്നും രണ്ടാമത്തേതിലേക്ക് മാനേജർക്കും നിയമനം നടത്താം. സംരക്ഷിത അധ്യാപകർക്കായുള്ള തസ്തികകൾ ഒഴികെ മാനേജർമാർ നടത്തിയ നിയമനങ്ങളും അംഗീകരിക്കാമെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു.