ദീപികയിലെ വിവാഹജൂബിലി വാർത്ത; മറുപടിക്കുറിപ്പുമായി എലിസബത്ത് രാജ്ഞി

02:38 AM Dec 15, 2017 | Deepika.com
കൊല്ലം: ദീപികയിൽ വന്ന എലിസബത്ത് രാജ്ഞിയുടെ വിവാഹജൂബിലി വാർത്ത ചേർത്ത് ലണ്ടനിലേക്ക് ആശംസാ കത്ത് അയയ്ക്കുന്പോൾ സിസ്റ്റർ ടെസി മേരി ഒരിക്കലും മറുപടി പ്രതീക്ഷിച്ചിരുന്നില്ല. എലിസബത്ത് രാജ്ഞിയുടെ കൈയൊപ്പുള്ള മറുപടിക്കത്തു കൈയിൽ കിട്ടിയതിന്‍റെ വിസ്മയത്തിലാണ് ഇപ്പോഴും സിസ്റ്റർ.

മറുപടിക്കത്തും രാജ്ഞിയും ഫിലിപ്പ് രാജകുമാരനും ചേർന്നുള്ള ഫോട്ടോ ആലേഖനം ചെയ്ത കാർഡുമാണ് സിസ്റ്ററിനു ലഭിച്ചത്. കൊല്ലം പട്ടത്താനം വിമലഹൃദയ എച്ച്എസ്എസിന് സമീപത്തെ വി.എച്ച് കോൺവന്‍റ് സ്റ്റഡി ഹൗസിൽ അധ്യാപിക യാണു സിസ്റ്റർ ടെസി മേരി.

നവംബർ 20നാണ് ദീപികയിൽ ‘വിവാഹത്തിന്‍റെ പ്ലാറ്റിനം ജൂബിലിയിൽ എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും’ എന്ന വാർത്ത പ്രസിദ്ധീകരിച്ചത്. ഇരുവരും 70 വർഷമായി ഒരുമിച്ചാണ് ജീവിക്കുന്നതെന്നു വായിച്ചറിഞ്ഞപ്പോൾ യൂറോപ്പിലെ സംസ്കാരത്തെക്കുറിച്ചു ബോധ്യമുള്ള സിസ്റ്റർ ടെസിയുടെ മനസിനെ അതു സ്പർശിച്ചു.

ഇരുവർക്കും വിവാഹവാർഷികത്തിന്‍റെ ആശംസ അറിയിക്കണമെന്ന ആഗ്രഹം മനസിലുദിച്ചു. അതിനായി സ്വന്തമായി ഒരു കാർഡ് തയാറാക്കി. അതിനു മുകളിൽ, ഒരിക്കലും തകരാത്ത ലോകത്തിന് താങ്കളൊരു മാതൃകയാണ്- എന്ന് അർഥംവരുന്ന ഇംഗ്ലീഷ് തലക്കെട്ട്. അതിനു താഴെ സൂര്യകാന്തി പൂവിന്‍റെ ചിത്രം. അതിനു നടുവിൽ ദീപിക പത്രത്തിൽ പ്രസിദ്ധീകരിച്ച രാജ്ഞിയുടെയും രാജകുമാരന്‍റെയും വാർത്തയുടെ കട്ടിംഗും.

നവംബർ 21ന് സാധാരണ തപാലിലാണു കത്ത് അയച്ചത്. ഈ മാസം 11ന് സിസ്റ്ററെ അദ്ഭുതപ്പെടുത്തി രാജ്ഞിയുടെ മറുപടി ലഭിച്ചു. മൂന്നു മടക്കുള്ള മറുപടി കാർഡിന്‍റെ ഇടതുവശത്ത് ഇരുവരുടെയും വിവാഹ ദിവസത്തെയും വലതുഭാഗത്ത് എഴുപതാം വിവാഹ വാർഷിക നാളിലെയും ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്. ‘വിവാഹത്തിന്‍റെ എഴുപതാം വാർഷികാഘോഷ വേളയിൽ സിസ്റ്റർ നൽകിയ നാലു വാക്കുകൾക്കും ആശംസയ്ക്കും ഫിലിപ്പ് രാജകുമാരന്‍റെയും എന്‍റെയും നന്ദി - എലിസബത്ത്. ആർ’ എന്ന സന്ദേശവും.

ബക്കിങാം കൊട്ടാരത്തിൽനിന്ന് ഡിസംബർ ഒന്നിനു രാജ്ഞിയുടെ സെക്രട്ടറി സൂസൻ ഹുസേയ് നേരിട്ട് എഴുതിയ കത്തും ലഭിച്ചു. ‘താങ്കൾക്കു നന്ദിസൂചക മറുപടി അയയ്ക്കാൻ രാജ്ഞി എന്നെ ചുമതലപ്പെടുത്തുന്നു. സിസ്റ്റർ കൈകൊണ്ട് വരച്ച കാർഡിനും സമ്മാനത്തിനും പ്രത്യേകം നന്ദി. വ്യക്തിപരമായി മറുപടി അയയ്ക്കാൻ കഴിയുന്നില്ലെങ്കിലും ചിന്തോദ്ദീപകവും ഹൃദയസ്പർശിയുമായിരുന്നു ഈയവസരത്തിൽ സിസ്റ്റർ നൽകിയ സമ്മാനം. ഒരിക്കൽ കൂടി ഞാൻ നന്ദിയുടെ നറുമലരുകൾ അർപ്പിക്കുന്നു’-എന്നായിരുന്നു സന്ദ ശം.

കൊല്ലം വിമലഹൃദയ ഗേൾസ് ഹൈസ്കൂളിൽ അധ്യാപികയായിരുന്ന സിസ്റ്റർ ടെസി മേരി അഞ്ചു വർഷം അമേരിക്കയിലെ ഇന്ത്യാന സ്റ്റേറ്റ് സ്കൂളിൽ സേവനം അനുഷ്ഠിച്ചിരുന്നു. നാട്ടിൽ തിരിച്ചെത്തിയശേഷം പട്ടത്താനത്തെ സ്റ്റഡി ഹൗസിൽ സന്യാസാർഥിനികൾക്ക് സ്പോക്കൺ ഇംഗ്ലീഷിലും ജനറൽ നോളജിലും പരിശീലനം നൽകുന്നു. സന്തോഷ നിറവിലാണെങ്കിലും ഒരു കാര്യത്തിൽ അല്പം നിരാശയുമുണ്ട് - മറ്റൊന്നുമല്ല, രാജ്ഞിക്കയച്ച ആശംസാ കാർഡിന്‍റെ പകർപ്പെടുത്തു സൂക്ഷിക്കാൻ മറന്നുപോയതിൽ.

എസ്.ആർ. സുധീർകുമാർ