കൊച്ചി: ഓഖി ചുഴലിക്കാറ്റിനെത്തുടർന്ന് കടലിൽ അകപ്പെട്ട 210 മത്സ്യത്തൊഴിലാളികൾ ഇന്നലെ തിരിച്ചെത്തി. ഇതോടെ ആകെ തിരിച്ചെത്തിയവരുടെ എണ്ണം 2,737 ആയി. 19 ബോട്ടുകളാണ് ഇന്നലെ തിരിച്ചെത്തിയത്. ആകെ 251 ബോട്ടുകൾ തിരിച്ചെത്തി. ഇനി കൊച്ചിയിൽനിന്നു പോയ 14 ബോട്ടുകളാണു തിരിച്ചെത്താനുള്ളത്. ഇതുവരെ ജില്ലയിൽ കണ്ടെത്തിയ ഒന്പത് മൃതദേഹങ്ങളിൽ മൂന്നെണ്ണം തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇന്നലെ ഒരു മൃതദേഹമാണ് തിരിച്ചറിഞ്ഞത്. തൃപ്പൂണിത്തുറ ഗവൺമെന്റ് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹമാണ് തിരുവനന്തപുരം സ്വദേശി ലോവു കോളനി 47/1065ൽ പോൾപാസിന്റെ മകൻ സെൽവരാജി(38)ന്റേതാണെന്ന് ഇന്നലെ തിരിച്ചറിഞ്ഞത്. ബാക്കിയുള്ള ആറ് മൃതദേഹങ്ങൾ എറണാകുളം ജനറൽ ആശുപത്രിയിലും തൃപ്പൂണിത്തുറ ഗവൺമെന്റ് ആശുപത്രിയിലും ആലുവ ഗവൺമെന്റ് ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.
ഓഖി: 210 പേർ തിരിച്ചെത്തി
02:14 AM Dec 15, 2017 | Deepika.com