കൊച്ചി: വിവാദമായ പാറ്റൂർ ഭൂമിക്കേസിൽ മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ഈ മാസം 18നു നേരിട്ടു ഹാജരായി വിശദീകരണം നൽകണമെന്നു ഹൈക്കോടതി നിർദേശം നൽകി. കേസ് റദ്ദാക്കാൻ മുൻ ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷണ് നൽകിയ ഹർജിയിലാണു ഹൈക്കോടതി നിർദേശം.
റിപ്പോർട്ടുമായി ബന്ധപ്പെട്ടു വ്യക്തത വരുത്തുന്നതിനാണു ജേക്കബ് തോമസിനെ വിളിച്ചുവരുത്തുന്നത്. പാറ്റൂരിൽ വാട്ടർ അഥോറിറ്റിയുടെ സ്വീവേജ് പൈപ്പ് ലൈൻ മാറ്റിസ്ഥാപിച്ചു സ്വകാര്യ ബിൽഡർക്കു 12.75 സെന്റ് ഭൂമി ലഭ്യമാക്കിയെന്നാണു വിജിലൻസ് കേസ്.
ജേക്കബ് തോമസ് 18നു ഹാജരാകണം
12:40 AM Dec 14, 2017 | Deepika.com