കാഞ്ഞങ്ങാട്: ബിജെപി ദേശീയ സമിതി അംഗവും പ്രഥമ കാസർഗോഡ് ജില്ലാ പ്രസിഡന്റുമായിരുന്ന മടിക്കൈ കമ്മാരൻ(76) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെതുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്ക്കാരം പിന്നീട്.
1938 ജനുവരി ഒന്നിനാണ് ജനനം. മടിക്കൈ കല്യാണത്തെ കർഷകൻ പി. കോരന്റെയും കോട്ടച്ചേരി കുമ്മണാർ കളരി തറവാട്ടംഗം കുമ്പ അമ്മയുടെയും അഞ്ചാമത്തെ മകനാണ്.
അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയ പ്രവേശം. പിന്നീട് സോഷ്യലിസ്റ്റ് പാർട്ടിയിലും ജനസംഘത്തിലും പ്രവർത്തിച്ചു.
അടിയന്തരാവസ്ഥക്കാലത്ത് പ്രക്ഷോഭം നയിച്ചതിനു ജയിൽ ശിക്ഷയും അനുഭവിച്ചു. 1980ൽ ബിജെപി രൂപംകൊണ്ടപ്പോൾ കാസർഗോഡ് ജില്ലയിൽ നേതൃസ്ഥാനത്തെത്തുകയായിരുന്നു.
പിന്നീട് സംസ്ഥാന സെക്രട്ടറിയും സംസ്ഥാന വൈസ് പ്രസിഡന്റുമായി. രണ്ടു തവണ ബിജെപി നിയമസഭാ സ്ഥാനാർഥിയായി മത്സരിച്ചു. അവിവാഹിതനാണ്.
മടിക്കൈ കമ്മാരൻ അന്തരിച്ചു
12:32 AM Dec 13, 2017 | Deepika.com