അഴീക്കോട്: സിപിഎം-എസ്ഡിപിഐ സംഘർഷം ഈ മേഖലയിൽ തുടരുന്നു. ഇന്നലെ പുലർച്ചെ മൂന്നു വീടുകൾ ആക്രമിച്ചു. എസ്ഡിപിഐ പ്രവർത്തകരായ അഴീക്കോട് ഉപ്പായിച്ചാൽ പഞ്ചാരപാലത്തിനു സമീപത്തെ റിഷാൽ, ഉപ്പായിച്ചാലിലെ ലത്തീഫ് എന്നിവരുടെ വീടും മൈലാടത്തടത്തിലെ സിപിഎം പ്രവർത്തകൻ സഹദിന്റെ വീടും ആക ്രമി ക്കപ്പെട്ടു.
അതേ സമയം, ഞായറാഴ്ച ഓലാടത്താഴെയിലെ സിപിഎം പ്രവർത്തകരായ മിഥുൻ (20), റിനീഷ് (21) എന്നിവർക്കു വെട്ടേറ്റ സംഭവത്തിൽ ഏഴ് എസ്ഡിപിഐ പ്രവർത്തകരെ വളപട്ടണം എസ്ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യംചെയ്തു വരികയാണ്. ഇന്നലെയുണ്ടായ അക്രമങ്ങളിൽ വീടുകളുടെ ജനൽച്ചില്ലുകൾ തകർന്നു. സംഭവസ്ഥലത്ത് പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.
കഴിഞ്ഞയാഴ്ച അഴീക്കോട് ഓലാടത്താഴെയിൽ സിപിഎം-എസ്ഡിപിഐ സംഘർഷത്തിൽ രണ്ടു സിപിഎം പ്രവർത്തകർക്കും രണ്ടു എസ്ഡിപിഐ പ്രവർത്തകർക്കും പരിക്കേറ്റിരുന്നു. വെട്ടേറ്റ സിപിഎം പ്രവർത്തകനും ഡിവൈഎഫ്ഐ ഓലാടത്താഴെ യൂണിറ്റ് വൈസ് പ്രസിഡന്റുമായ ഇ.പി. മിഥുൻ, റിനീഷ് എന്നിവരെ വിദഗ്ധചികിത്സയ്ക്കായി മംഗളൂരുവിലേക്കു കൊണ്ടുപോയി. മിഥുനെ അടിയന്തര ശസ്ത്രക്രിയ്ക്ക് വിധേയനാക്കി.
അക്രമത്തിൽ പ്രതിഷേധിച്ച് സിപിഎം അഴീക്കോട് നോർത്ത് വില്ലേജ് പരിധിയിൽ ഹർത്താൽ ആചരിച്ചു.
അഴീക്കോട്ട് സംഘർഷം; വീടുകൾ ആക്രമിച്ചു
12:56 AM Dec 12, 2017 | Deepika.com