കൊച്ചി: റിയൽ എസ്റ്റേറ്റ് കരാറുകാരനായിരുന്ന രാജീവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ചക്കര ജോണിയും ഡ്രൈവർ രഞ്ജിത്തും നൽകിയ ജാമ്യാപേക്ഷയിൽ ഹൈക്കോടതി പ്രോസിക്യൂഷന്റെ വിശദീകരണം തേടി. ഇരുവരും രണ്ടാം തവണയാണു ജാമ്യാപേക്ഷ നൽകുന്നത്. സാന്പത്തിക ഇടപാടുകളെത്തുടർന്നുള്ള തർക്കം നിമിത്തം പ്രതികൾ രാജീവിനെ കൊലപ്പെടുത്തിയെന്നാണു കേസ്.
ചക്കര ജോണി അഞ്ചാം പ്രതിയും രഞ്ജിത്ത് ആറാം പ്രതിയുമാണ്. ഇന്നലെ ഹർജി പരിഗണനയ്ക്കെടുത്തപ്പോൾ രഞ്ജിത്ത് ഡ്രൈവർ മാത്രമായിരുന്നെന്നും സംഭവവുമായി ബന്ധമില്ലെന്നും അയാളുടെ അഭിഭാഷകൻ വാദിച്ചു. പ്രതിയുടെ ടെലിഫോണ്‍ സംഭാഷണം ഇയാൾക്കു പങ്കുണ്ടെന്നതിന്റെ തെളിവാണെന്നു പ്രോസിക്യൂഷൻ വ്യക്തമാക്കി. തുടർന്നാണു വിശദീകരണം തേടി ഹർജി മാറ്റിയത്.
രാജീവ് വധം: പ്രോസിക്യൂഷന്റെ വിശദീകരണം തേടി
12:15 AM Dec 12, 2017 | Deepika.com