തിരുവനന്തപുരം: മദ്യം വാങ്ങാനും ഉപയോഗിക്കാനുമുള്ള പ്രായപരിധി 21ൽ നിന്ന് 23 വയസായി ഉയർത്താൻ മന്ത്രിസഭ തീരുമാനിച്ചു. ഇതു നടപ്പാക്കാൻ അബ്കാരി നിയമത്തിൽ ഭേദഗതി വരുത്തുന്നതിന് ഓർഡിനൻസ് പുറപ്പെടുവിക്കുന്നതിന് ഗവർണറോടു ശിപാർശ ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചു. എൽഡിഎഫ് പ്രകടന പത്രികയിൽ ഇതു വ്യക്തമാക്കിയിരുന്നു.
എന്നാൽ, മദ്യം വാങ്ങാൻ ബിവറേജസ് ഷോപ്പിലോ ബാറിലോ പോയാൽ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ആവശ്യപ്പെടാറില്ല. മദ്യം ഉപയോഗിക്കാനുള്ള പ്രായം 18 ആയിരുന്നത് 21 ആക്കി ഉയർത്തിയതു കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്താണ്. കള്ളിൽ സ്റ്റാർച്ച് അടക്കമുള്ള മായം ചേർക്കുന്നതിനുള്ള ശിക്ഷ കുറയ്ക്കാനും മന്ത്രിസഭ തീരുമാനിച്ചു. കള്ളിനു വീര്യവും കട്ടിയും കൂടാൻ സ്റ്റാർച്ചും കുമ്പളങ്ങയും അടക്കമുള്ള പദാർഥങ്ങൾ ഉപയോഗിച്ചാൽ ശിക്ഷ ആറു മാസം തടവും 25,000 രൂപ പിഴയുമാക്കി കുറച്ചു. നിലവിൽ രണ്ടു വർഷം തടവും 50,000 രൂപ പിഴയുമാണ്്. ഇതിനും അബ്കാരി ചട്ട ഭേദഗതി ആവശ്യമാണ്.
മദ്യം വാങ്ങാൻ 23 വയസാകണം
02:14 AM Dec 07, 2017 | Deepika.com