തളിപ്പറമ്പ്: സ്വന്തം ചരമവാര്‍ത്തയും പരസ്യവും നൽകി ദിവസങ്ങളോളം പോലീസിനെയും ബന്ധുക്കളെയും ആശങ്കയുടെ മുള്‍മുനയിലാക്കിയ തളിപ്പറമ്പ് കുറ്റിക്കോലിലെ മേലൂക്കുന്നേൽ ജോസഫിനെ (75) ബന്ധുക്കള്‍ക്കൊപ്പം കോടതി വിട്ടയച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ കോട്ടയത്തെ ലോഡ്ജിൽ പോലീസ് കണ്ടെത്തിയ ഇദ്ദേഹത്തെ രാത്രി പതിനൊന്നരയോടെ പോലീസും ബന്ധുക്കളും ചേര്‍ന്നാണു തളിപ്പറമ്പിലെത്തിച്ചത്. തളിപ്പറമ്പ് സ്റ്റേഷനിലെത്തിയ ജോസഫിനെ അഡീഷണല്‍ എസ്ഐ ജയരാജന്റെ നേതൃത്വത്തിലുള്ള സംഘം തളിപ്പറമ്പ് മജിസ്ട്രേറ്റിന്റെ ചുമതലയുള്ള ഇരിക്കൂര്‍ പെരുവളത്തുപറമ്പിലെ ഗ്രാമന്യായാലയ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കുകയായിരുന്നു.
ജോസഫിന്റെ മൊഴി രേഖപ്പെടുത്തിയശേഷം അദ്ദേഹത്തിന്റെ ഇഷ്ടപ്രകാരം പോകാന്‍ അനുവദിച്ചു. കോടതിക്കു പുറത്തിറങ്ങിയ ജോസഫ് മക്കളോടും ബന്ധുക്കളോടുമൊപ്പമാണ് വീട്ടിലേക്കു പോയത്.
ജോസഫിനെ വിട്ടയച്ചു
01:54 AM Dec 07, 2017 | Deepika.com