കൊച്ചി: പെരുന്പാവൂരിലെ നിയമവിദ്യാർഥിനി ജിഷയെ കൊലപ്പെടുത്തിയ കേസിൽ കോടതി ഈമാസം 12നു വിധി പറയും. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും അന്തിമവാദങ്ങൾ ഇന്നലെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മുന്പാകെ പൂർത്തിയായതിനെത്തുടർന്നാണു സെഷൻസ് കോടതി വിധി പറയൽ തീയതി പ്രഖ്യാപിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടു മുതൽ നാലര വരെ പ്രതിഭാഗവും പ്രോസിക്യുഷനും ഇതുവരെ ഉന്നയിച്ച വാദങ്ങൾ കോടതി മുന്പാകെ ഒരിക്കൽ കൂടി ഉയർത്തിക്കാട്ടി. ഇതിനുശേഷമാണു കോടതി കേസ് വിധി പറയാനായി മാറ്റിവച്ചത്. ഒന്പത് മാസമായി തുടരുന്ന വിചാരണയാണ് ഇതോടെ അവസാനിച്ചത്. മാർച്ച് 13 നാണു കോടതി രഹസ്യവിചാരണ പ്രഖ്യാപിച്ചു വിചാരണ നടപടികൾ ആരംഭിച്ചത്.
കേസിൽ പലർക്കും പങ്കുള്ളതായി പലതവണ ആരോപണങ്ങൾ ഉയർന്നെങ്കിലും പോലീസ് കണ്ടെത്തിയ കേസിലെ ഏക പ്രതിയായ അമീറുൾ ഇസ് ലാം മാത്രമാണു വിചാരണ നേരിട്ടത്.
ജിഷ കേസ്: വിധി 12ന്
01:54 AM Dec 07, 2017 | Deepika.com