കൊച്ചി: ഗുരുതര ഹൃദ്രോഗത്തെത്തുടർന്നു കോഴിക്കോട് മെഡിക്കൽ കോളജിൽനിന്നു മൂന്നു മണിക്കൂർകൊണ്ട് റോഡ് മാർഗം എറണാകുളം ലിസി ആശുപത്രിയിൽ എത്തിച്ച ഒരു മാസം പ്രായമായ കുഞ്ഞിന് ആറു മണിക്കൂർ നീണ്ട ശസ്ത്രക്രിയ. ശസ്ത്രക്രിയയിൽ സംതൃപ്തി രേഖപ്പെടുത്തിയ ഡോക്ടർമാർ, കുഞ്ഞ് അപകടനില പൂർണമായും തരണം ചെയ്തിട്ടില്ലെന്നും രണ്ടു ദിവസത്തിനുശേഷം വെന്റിലേറ്റർ മാറ്റാനാകുമെന്നും അറിയിച്ചു.
താനൂർ സ്വദേശികളായ ദന്പതികളുടെ ആണ്കുഞ്ഞിനാണു ശസ്ത്രക്രിയ നടത്തിയത്. ഹൃദയത്തിലെ രക്തധമനികളുടെ സ്ഥാനമാറ്റം മൂലമുണ്ടാകുന്ന ട്രാൻസ്പൊസിഷൻ ഓഫ് ഗ്രേറ്റ് ആർട്ടറീസ് എന്ന ഗുരുതരാവസ്ഥയാണു കുഞ്ഞിന്. വ്യാഴാഴ്ച വൈകുന്നേരമാണ് കുഞ്ഞിനെ ലിസി ആശുപത്രിയിൽ എത്തിച്ചത്.
ക്കുകയായിരുന്നു.
ന്യൂമോണിയ ബാധിച്ചിരുന്നതിനാൽ രണ്ടു ദിവസത്തിനുശേഷം ശസ്ത്രക്രിയ നടത്താനായിരുന്നു തീരുമാനം. എന്നാൽ, ഇന്നലെ രാവിലെ കുഞ്ഞിന്റെ ആരോഗ്യസ്ഥിതി കൂടുതൽ ഗുരുതരമായതിനെത്തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയമാക്കുകയായിരുന്നു. ആർട്ടീരിയൽ സ്വിച്ച് എന്നറിയപ്പെടുന്ന സങ്കീർണമായ ശസ്ത്രക്രിയയാണു നടത്തിയത്.
പീഡിയാട്രിക് കാർഡിയാക് സർജറി വിഭാഗത്തിലെ ഡോ.തോമസ് മാത്യു, ഡോ.എഡ്വിൻ ഫ്രാൻസിസ്, ഡോ.സി. സുബ്രഹ്മണ്യൻ, ഡോ.അന്നു ജോസ്, ഡോ.വി. ബിജേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. മുതിർന്ന ഡോക്ടർമാരായ ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ഡോ. റോണി മാത്യു കടവിൽ, ഡോ. ജേക്കബ് ഏബ്രഹാം എന്നിവർ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. സംസ്ഥാന സർക്കാരിന്റെ ഹൃദ്യം പദ്ധതി വഴിയാണു കുട്ടിയുടെ ഹൃദയ ശസ്ത്രക്രിയ നടത്തുന്നത്.
ഒരു മാസം പ്രായമായ കുഞ്ഞിനു ലിസിയിൽ ഹൃദയ ശസ്ത്രക്രിയ
01:54 AM Nov 25, 2017 | Deepika.com