കോട്ടയം: എ.കെ. ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കുന്നത് ജനങ്ങളോടുള്ള അവഹേളനമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുറ്റം ചെയ്തിട്ടില്ലെന്നു ശശീന്ദ്രൻപോലും പറഞ്ഞിട്ടില്ല. മന്ത്രിസഭയിൽ തിരിച്ചുവരാൻ തടസമില്ലെന്ന മുഖ്യമന്ത്രിയുടെ വാദം വിചിത്രമാണ്. അഞ്ചുലക്ഷം വരെയുള്ള കാർഷിക വായ്പകൾ എഴുതിത്തള്ളണമെന്നും ചെന്നിത്തല പറ ഞ്ഞു.
റബർ വിലസ്ഥിരതാ ഫണ്ടിലേക്ക് 1000 കോടിയെങ്കിലും മാറ്റിവയ്ക്കണം. വിലസ്ഥിരതാഫണ്ട് 150 രൂപയിൽനിന്ന് 200 ആക്കി ഉയർത്തണം. മുന്നണി വിപുലീകരണം ആലോചിക്കുന്നില്ല. കേരള കോണ്ഗ്രസ് - എം നിലപാടു വ്യക്തമാക്കിയാൽ അഭിപ്രായം പറയും. സാന്പത്തിക സംവരണത്തെക്കുറിച്ചു യുഡിഎഫ് സർക്കാർ ആലോചിച്ചിരുന്നു. സമവായത്തിലെത്താത്ത തിനാ ലാണ് നടപ്പാക്കാത്തിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശശീന്ദ്രന്റെ മടങ്ങിവരവ് ജനങ്ങളെ അവഹേളിക്കൽ: ചെന്നിത്തല
01:26 AM Nov 24, 2017 | Deepika.com