കൊച്ചി: റബർബോർഡ് നാഥനില്ലാക്കളരിയായി മാറിയെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ വി.സി. സെബാസ്റ്റ്യൻ. റബർ ഉത്തേജകപദ്ധതി കഴിഞ്ഞ അഞ്ചു മാസമായി മുടങ്ങി. റബറധിഷ്ഠിത വ്യവസായ സംരംഭങ്ങളെക്കുറിച്ചു പഠിക്കാനും തുടർനടപടിക്കുമായി ചീഫ് സെക്രട്ടറിയുൾപ്പെടുന്ന സമിതിക്കു രൂപം നൽകിയെങ്കിലും മുന്നോട്ടുപോയിട്ടില്ല.
ബോർഡിന്റെ മുഴുവൻ സമയനേതൃത്വം ഇല്ലാതാക്കി പ്രതിസന്ധിഘട്ടത്തിൽ പ്രവർത്തനങ്ങൾ മന്ദീഭവിപ്പിച്ചു ഭാവിയിൽ റബർബോർഡ് തന്നെ ഇല്ലാതാക്കാനുള്ള കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ നീക്കവും തള്ളിക്കളയാനാവില്ല. പൊതുതെരഞ്ഞെടുപ്പു കാലങ്ങളിൽ റബറിന് 150 രൂപ വിലയുണ്ടായിരുന്നപ്പോൾ റബർബോർഡ് പിക്കറ്റ് ചെയ്തവരും സമരം നടത്തിയവരും ആഭ്യന്തര റബർവില 100 ലേക്ക് താഴ്ന്നിരിക്കുന്പോൾ ഒളിച്ചോടിയിരിക്കുന്നു.
രാഷ്ട്രീയനേതൃത്വങ്ങളുടെ കർഷകസ്നേഹത്തിന്റെ കാപട്യം കർഷകർ ഇനിയെങ്കിലും തിരിച്ചറിയണമെന്നും സെബാസ്റ്റ്യൻ പറഞ്ഞു.
റബർബോർഡ് നാഥനില്ലാക്കളരിയായി: ഇൻഫാം
01:04 AM Nov 24, 2017 | Deepika.com