• റിപ്പോർട്ടിന്റെ പകർപ്പ് കേന്ദ്രത്തിനു നൽകി സ്വകാര്യ ടെലിവിഷൻ ചാനലിന്റെ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള നടപടി സ്വീകരിക്കാൻ സർക്കാർ ശിപാർശ ചെയ്യണം.
• റിപ്പോർട്ടിന്റെ പകർപ്പ് പ്രസ് കൗസിൽ ഓഫ് ഇന്ത്യയ്ക്ക് അയച്ച് ആവശ്യമായ നടപടി സ്വീകരിക്കണം.
• സ്വകാര്യ ടെലിവിഷൻ ചാനലിനു സ്വയം നിയന്ത്രണം ഇല്ലാതിരുന്നതും ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷൻ അംഗത്വം ഇല്ലാതിരുന്നതും ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരണം.
• കോടതി മുൻപാകെ രജിസ്റ്റർ ചെയ്ത രണ്ട് ക്രിമിനൽ കേസുകളിൽ അന്വേഷണം ഊർജിതമാക്കണം, വോയ്സ് ക്ലിപ്പിംഗ് ടെലികാസ്റ്റ് ചെയ്തതിന് ടെലിവിഷൻ ചാനലിനെയും ചാനൽ ഉടമയായ കമ്പനിയെയും പിന്നിൽ പ്രവർത്തിച്ചവരെയും ഐടി ആക്ട്, ഇന്ത്യൻ ശിക്ഷാ നിയമം എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരം ശിക്ഷാർഹമായ കുറ്റകൃത്യങ്ങൾക്കു പ്രോസിക്യൂട്ട് ചെയ്യുന്നതിനു നടപടി സ്വീകരിക്കണം.
• ചാനൽ സിഇഒ ആർ. അജിത് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണം.
• ഇപ്പോൾ നടന്ന അന്വേഷണത്തിൽ ഗുരുതരമായ വീഴ്ചകൾ ഉണ്ടായി. വോയ്സ് ക്ലിപ്പിംഗ് സംപ്രേഷണം ചെയ്തതിനു പിന്നിലെ ക്രിമിനൽ ഗൂഢാലോചനയുടെ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക് നിർദേശം നൽകണം.
• സൈബർ ക്രൈം കേസുകളുടെ വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് പദവിയിലുള്ള പ്രത്യേക കോടതി എറണാകുളത്ത് സ്ഥാപിക്കണം. സൈബർ കുറ്റങ്ങൾ വർധിച്ചുവരുന്നതിനാൽ ഇത് പ്രത്യേക കോടതിയായി പ്രവർത്തിക്കാൻ അനുവദിക്കണം.
• ജില്ലാ തലത്തിലെങ്കിലും പോലീസിൽ ഒരു സൈബർ ക്രൈം ഡിവിഷൻ രൂപീകരിക്കണം.
• ഇലക്ട്രോണിക് ബ്രോഡ്കാസ്റ്റിംഗ് മീഡിയയെ നിയന്ത്രിക്കാൻ നിയമമില്ലാത്തതിനാൽ ബ്രിട്ടനിൽ നിലവിലുള്ള കമ്യൂണിക്കേഷൻ ആക്ട് 2003 മാതൃകയിൽ നിയമമുണ്ടാക്കാൻ കേന്ദ്രത്തോടു ശിപാർശ ചെയ്യണം.
• വിപുലമായ നിയമത്തിനു പകരമായി തത്കാലം പ്രസ് കൗണ്‍സിലിനെ മീഡിയ കൗണ്‍സിലായി രൂപാന്തരപ്പെടുത്താൻ കേന്ദ്രത്തോട് ആവശ്യപ്പെടണം. സ്വകാര്യ ഇലക്ട്രോണിക് മീഡിയയെ നിയന്ത്രിക്കുന്നതിനുള്ള അധികാരം നൽകി പ്രസ് കൗസിൽ ആക്ട് ഭേദഗതി ചെയ്യണം.
• മാധ്യമ സദാചാരത്തെക്കുറിച്ചുള്ള കമ്മീഷൻ നിരീക്ഷണങ്ങൾ കേന്ദ്ര ശ്രദ്ധയിൽപെടുത്തണം.
• സ്വകാര്യ ഇലക്ട്രോണിക് - ബ്രോഡ്കാസ്റ്റിംഗ് മീഡിയയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിനു നിയമമുണ്ടാക്കാൻ കേന്ദ്ര സർക്കാരിനോട് സംസ്ഥാന നിയമസഭ ശിപാർശ ചെയ്യണം. ഇതിനായി പ്രമേയം പാസാക്കണം.
• അശ്ലീല പ്രവൃത്തികൾക്ക് ഇലക്ട്രോണിക്് മാധ്യമങ്ങൾ ഉപയോഗിക്കുന്നതു കുറ്റകരമാക്കും വിധം ഇന്ത്യൻ ശിക്ഷാനിയമത്തിലെ 294 -ാം വകുപ്പ് ഭേദഗതി ചെയ്യണം.
• സോഷ്യൽ മീഡിയയുടെ ഗുണദോഷങ്ങളെക്കുറിച്ച് സ്കൂൾ തലം മുതൽ വിദ്യാഭ്യാസം നൽകി, മാധ്യമ പ്രവർത്തനം ഉത്തരവാദിത്തമുള്ളതാക്കണം. മാധ്യമ സ്ഥാപനങ്ങൾ ധാർമിക മാധ്യമ പ്രവർത്തനം പിന്തുടരണം. ധാർമിക മാധ്യമ പ്രവർത്തനത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിന് കേരള മീഡിയ അക്കാഡമി മുന്നിട്ടിറങ്ങണം.
• സംപ്രേഷണ വ്യവസ്ഥകൾ ലംഘിച്ചതിന് ഉത്തരവാദികളായ വ്യക്തികൾക്കെതിരേ പൊതു ഖജനാവിനു നഷ്ടം വരുത്തിയതിന് നഷ്ടപരിഹാരം ഈടാക്കാൻ സർക്കാർ ശ്രമിക്കണം.
ശശീന്ദ്രൻ: ജുഡീഷൽ കമ്മീഷന്റെ മറ്റു ശിപാർശകൾ
12:43 AM Nov 23, 2017 | Deepika.com