തിരുവനന്തപുരം: കൊട്ടക്കാമ്പൂർ ഭൂമി സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ യോഗം വിളിച്ചു. ഇന്നു രാവിലെ പത്തിനാണ് യോഗം ചേരുക.
റവന്യു, വനം മന്ത്രിമാരും ഇരുവകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. കൊട്ടക്കാമ്പൂരിൽ ജോയ്സ് ജോർജ് എംപിയുടെ സ്ഥലത്തിന്റെ പട്ടയം റദ്ദാക്കിയ നടപടിയെ തുടർന്നാണ് കൊട്ടക്കാന്പൂരിലെ ഭൂമി പ്രശ്നം വിവാദമായത്. സർക്കാർ ഭൂമി കൈയേറിയെന്നു കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. ഇതിനിടെ ഭൂമി പ്രശ്നത്തിന്റെ പേരിൽ ഹൈറേഞ്ചിൽ സിപിഎം ഉൾപ്പെടെയുള്ള പാർട്ടികളുടെ നേതൃത്വത്തിൽ ഹർത്താലും നടന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രശ്ന പരിഹാരത്തിനായി മുഖ്യമന്ത്രി മന്ത്രിതല ചർച്ച വിളിച്ചിരിക്കുന്നത്.
കൊട്ടക്കാമ്പൂർ പ്രശ്നം: മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്
12:21 AM Nov 23, 2017 | Deepika.com