കൊച്ചി: മന്ത്രിസഭയ്ക്കു കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടതിനാൽ പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തു തുടരാൻ അനുവദിക്കരുതെന്ന ഹർജി ഫയലിൽ സ്വീകരിക്കണോയെന്ന കാര്യം പരിശോധിക്കാൻ ഈ മാസം 30നു പരിഗണിക്കാൻ മാറ്റി.
ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജിയിൽ അഡ്വക്കറ്റ് ജനറലിന്റെ വാദം അന്നു കേൾക്കും. ഇന്നലെ ഹർജി ഡിവിഷൻ ബെഞ്ച് പരിഗണനയ്ക്കെടുത്തപ്പോൾ അഡ്വക്കറ്റ് ജനറൽ സർക്കാരിനുവേണ്ടി ഹാജരായി.
സർക്കാരിനെതിരേ ഒരു മന്ത്രിതന്നെ ഹർജി നൽകിയ സംഭവവും മന്ത്രിസഭാ യോഗത്തിൽനിന്നു നാലു മന്ത്രിമാർ വിട്ടുനിന്ന സംഭവവും ചൂണ്ടിക്കാട്ടി തിരുവനന്തപുരം നേമം സ്വദേശി ആർ.എസ്. ശശികുമാർ നൽകിയ ഹർജിയാണു ഹൈക്കോടതി പരിഗണിക്കുന്നത്.
സിപിഐ മന്ത്രിമാർ മന്ത്രിസഭായോഗത്തിൽനിന്നു വിട്ടുനിന്നതു സത്യപ്രതിജ്ഞാ ലംഘനമാണെന്നും ഇവർക്കെതിരേ നടപടി വേണമെന്നും ആവശ്യപ്പെട്ട് ആലപ്പി അഷറഫ് നൽകിയ ഹർജി ഇന്നലെ ഹൈക്കോടതിയുടെ പരിഗണനയ്ക്കു വന്നില്ല.
മുഖ്യമന്ത്രിയെ മാറ്റണമെന്ന ഹർജിയിൽ 30നു വാദം
01:21 AM Nov 22, 2017 | Deepika.com