പത്തനംതിട്ട: പൊതുവിപണിയിലെ വിലക്കയറ്റത്തെത്തുടർന്നു സ്കൂൾ ഉച്ചഭക്ഷണ പരിപാടി പ്രതിസന്ധിയിലായി. പാചകവാതകം, പച്ചക്കറികൾ, മുട്ട എന്നിവയ്ക്ക് അടിക്കടിയുണ്ടാകുന്ന വിലക്കയറ്റമാണു പ്രഥമാധ്യാപകരെ വലയ്ക്കുന്നത്.
വിലക്കയറ്റത്തിന് അനുസരിച്ചു അനുവദിച്ചിരിക്കുന്ന തുക സർക്കാർ കൂട്ടുന്നില്ല. അതേസമയം, മെനുവിൽ യാതൊരു കുറവും പാടില്ലെന്ന കർശന നിർദേശം നൽകുകയും ചെയ്യുന്നു. ഇതോടെ ഉച്ചഭക്ഷണ പരിപാടിയുടെ പേരിൽ തങ്ങളുടെ കീശ ചോരുകയാണെന്ന് പ്രഥമാധ്യാപകർ.
മെനു കുറയരുത്
ദീർഘനാൾ നീണ്ട ശ്രമങ്ങൾക്കൊടുവിൽ ഈ അധ്യയനവർഷം 150 കുട്ടികൾ വരെ ഉച്ചഭക്ഷണത്തിനുള്ള സ്കൂളുകളിൽ കുട്ടി ഒന്നിന് എട്ട് രൂപ വീതം അനുവദിച്ചത്. നേരത്തെ ഇത് അഞ്ച് രൂപയായിരുന്നു. ഇക്കൊല്ലം മുതൽ 150നു മുകളിലുള്ള ഓരോ കുട്ടിക്കും ഏഴു രൂപ വീതവും ലഭിക്കും.
ഈ തുകയിൽനിന്നു വേണം ഉച്ചഭക്ഷണത്തിനാവശ്യമായ കറിക്കൂട്ടുകൾ, പാചകവാതകം എന്നിവയും ലഭ്യമാക്കേണ്ടത്. ഒപ്പം ആഴ്ചയിൽ രണ്ടു പ്രാവശ്യം 150 മില്ലി ലിറ്റർ വീതം പാലും ഒരു മുട്ടയും നൽകണം. അരി മാത്രമാണ് സ്കൂളുകൾക്കു സിവിൽ സപ്ലൈസ് കോർപറേഷൻ മുഖേന നൽകുന്നത്. ഓരോ ദിവസത്തെയും ഭക്ഷണത്തിലൂടെ കുട്ടികൾക്കു ലഭിക്കേണ്ട പോഷകമൂല്യത്തിന്റെ അളവു കണക്കാക്കി മെനുവും നൽകിയിട്ടുണ്ട്. എന്നാൽ, ഇതിനാവശ്യമായ ഫണ്ട് അനുവദിക്കില്ലെന്നതാണു പ്രധാന പ്രശ്നം.
എൽപിജി സബ്സിഡിയില്ല
സ്കൂളുകളിൽ വിറക് ഉപയോഗിച്ചുള്ള പാചകത്തിനു പകരമായ എൽപിജി നൽകിയത് ഈ വർഷമാണ്. എൽപിജി കണക്ഷനും അടുപ്പിനും വേണ്ടി 5,000 രൂപ വീതം ഓരോ സ്കൂളിനും സർക്കാർ അനുവദിച്ചിരുന്നു.
ബിജു കുര്യൻ
വിലക്കയറ്റം: സ്കൂൾ ഉച്ചഭക്ഷണം പ്രതിസന്ധിയിൽ
09:41 PM Nov 19, 2017 | Deepika.com