കോഴിക്കോട്: ജിഎസ്ടിയും നോട്ടുനിരോധനവും സംസ്ഥാന സർക്കാരിന്റെ വികസനപദ്ധതികളെ ബാധിച്ചതായി മന്ത്രി ടി.പി. രാമകൃഷ്ണൻ. കേരള സാമൂഹ്യ സുരക്ഷാമിഷൻ എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആശ്വാസകിരണം, വയോമിത്രം, സമാശ്വാസം, വിശപ്പുരഹിത നഗരം തുടങ്ങി 18 പദ്ധതികളാണ് സുരക്ഷാമിഷന്റെ ഭാഗമായി നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സുരക്ഷാമിഷൻ ജീവനക്കാരുടെ വരുമാനം ജീവിത ചെലവുമായി ബന്ധപ്പെട്ട് താരതമ്യം ചെയ്യുന്പോൾ വളരെ കുറവാണ്. ഇത് വർധിപ്പിക്കണമെന്നുള്ള ഗവേർണിംഗ് ബോർഡിന്റെ നിർദേശം സർക്കാർ പരിശോധിച്ചു വരികയാണ്.
സാമ്പത്തിക പ്രയാസമനുഭവിക്കുന്നവർക്ക് പരിഗണന നൽകുമെന്നും മന്ത്രി പറഞ്ഞു. വീടില്ലാത്തവർക്കും സ്ഥലമില്ലാത്തവർക്കും സർക്കാർ വീട് വച്ച് നൽകും. ഉള്ള്യേരിയിൽ 15 ഏക്കർ സ്ഥലത്ത് 1000 വീടുകൾ നിർമ്മിക്കും. ഇതു പോലെ എല്ലാ ജില്ലകളിലും വീട് നിർമിച്ച് നൽകും. രണ്ട് വർഷത്തിനുള്ളിൽ എല്ലാ ഗവ.എയ്ഡഡ് സ്കൂളുകളിലും സ്മാർട്ട് ക്ലാസുകൾ നടപ്പിലാക്കും. പല പദ്ധതികളും നടപ്പിലാക്കാൻ സർക്കാരിന്റെ വരുമാനം വർധിപ്പിക്കണം. നോട്ട് നിരോധനവും ജിഎസ്ടിയും വരുമാനം കുറയ്ക്കുക മാത്രമല്ല തൊഴിൽ സ്തംഭനത്തിനും തൊഴിൽ നഷ്ടപ്പെടാനും വഴിയൊരുക്കിയെന്നും അദ്ദേഹം പറഞ്ഞു. കേരള സാമൂഹ്യ സുരക്ഷാമിഷൻ എംപ്ലോയീസ് അസോസിയേഷൻ മുഖപത്രം സുരക്ഷിത കേരളം മന്ത്രി കേരള സാമൂഹ്യ സുരക്ഷാമിഷൻ അസിസ്റ്റൻറ് ഡയറക്ടർ കെ.ജയചന്ദ്രന് കൈമാറി പ്രകാശനം ചെയ്തു.
പ്രസിഡന്റ് എ.ജെ. സുക്കാർണോ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എസ്. ഷാജി, നിഷ മേരി ജോണ്, ഷിനോജ് പി. ജോർജ്, രാജീവ്, ജിഷോ ജയിംസ് തുടങ്ങിയവർ പ്രസംഗിച്ചു. ഇന്ന് സംഘടനാസമ്മേളനം ന
ടക്കും.
ജിഎസ്ടിയും നോട്ടുനിരോധനവും വികസനത്തെ ബാധിച്ചു: മന്ത്രി
01:26 AM Nov 19, 2017 | Deepika.com