രണ്ടു വർഷത്തിനുള്ളിൽ കേരളത്തിൽ 50,000 കോടിയുടെ വികസന പദ്ധതികൾ : നിതിൻ ഗഡ്കരി

12:23 AM Nov 18, 2017 | Deepika.com
മൂന്നാർ: രണ്ടുവർഷത്തിനകം കേരളത്തിൽ 50,000 കോടിയുടെ വികസന പദ്ധതികൾ നടപ്പിലാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പു മന്ത്രി നിതിൻ ഗഡ്കരി. ബോഡിമെട്ട് മുതൽ മൂന്നാർ വരെയുള്ള ദേശീയപാതാ വികസന പദ്ധതിയുടെ നിർമാണോദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

380.76 കോടി രൂപ ചെലവിൽ നിർമിക്കുന്ന ഈ പാതയുടെ നിർമാണ പ്രവർത്തനങ്ങൾ 2019 ഓഗസ്റ്റിൽ പൂർത്തീകരിക്കാനാവുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.രാജ്യത്തെ രണ്ടു പ്രധാന തീർഥാടന കേന്ദ്രങ്ങളായ പഴനിയെയും ശബരിമലയെയും ബന്ധിപ്പിക്കുന്ന പാത ദേശീയ പാതയായി പ്രഖ്യാപിക്കാനുള്ള നടപടി ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിയിൽനിന്നു ഹെലികോപ്റ്ററിൽ മൂന്നാറിലെത്തിയ മന്ത്രിയെ പഴയമൂന്നാറിൽ ഹൈ ആൾട്ടിറ്റ്യൂഡ് സ്പോർട്സ് ട്രെയിനിംഗ് സെന്‍ററിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ, ജോയ്സ് ജോർജ് എംപി , എസ്. രാജേന്ദ്രൻ എന്നിവർ ചേർന്നു സ്വീകരിച്ചു. മന്ത്രി സുധാകരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, ജോയ്സ് ജോർജ് എംപി, എസ്. രാജേന്ദ്രൻ എംഎൽഎ തുടങ്ങിയവർ പ്രസംഗിച്ചു. ഉപരിതല ഗതാഗത മന്ത്രാലയത്തിലെ സോണ്‍ മൂന്നിലെ ചീഫ് എഞ്ചിനിയർ എ.കെ. നാഗ്പാൽ, പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ജി. കമലവർധന റാവു എന്നിവരുൾപ്പെടെയുള്ള നിരവധി ജനപ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു.