കൊച്ചി: കിടങ്ങൂർ ലിറ്റിൽ ലൂർദ് ആശുപത്രി ചീഫ് ഗൈനക്കോളജിസ്റ്റും മുൻമെഡിക്കൽ സൂപ്രണ്ടുമായ സിസ്റ്റർ ഡോ. മേരി മാർസലസിന്റെ നിര്യാണത്തിൽ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുശോചിച്ചു. പ്രഗത്ഭയും പ്രതിഭാശാലിയും തീക്ഷ്ണവതിയുമായിരുന്നു സിസ്റ്റർ ഡോ. മേരി മാർസലസെന്നു മാർ ആലഞ്ചേരി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
പണത്തിനോ പ്രതാപത്തിനോ വേണ്ടിയായിരുന്നില്ല സിസ്റ്ററിന്റെ സേവനങ്ങൾ. ഡോക്ടറായിരുന്ന സിസ്റ്ററിന്റെ കൈകളിലൂടെ അരലക്ഷത്തിലധികം ശിശുക്കളാണ് ജീവന്റെ തുടിപ്പുമായി കടന്നുവന്നത്.
ഈ മഹാ ദൗത്യം ഒരു പ്രേഷിത ശുശ്രൂഷയായിട്ടാണ് സിസ്റ്റർ സ്വീകരിച്ചിരുന്നത്. പ്രൊലൈഫ് മൂവ്മെന്റ് പ്രവർത്തനങ്ങളിൽ സജീവമായി നേതൃത്വം നൽകിയിരുന്നു.
എല്ലാവരോടും കരുണയോടും കരുതലോടുമായിരുന്നു സിസ്റ്റർ പെരുമാറിയിരുന്നത്. സിസ്റ്ററിന്റെ ജീവിത വിശുദ്ധി ഇനിയുള്ള കാലത്ത് സഭയിലും സമൂഹത്തിലും അറിയപ്പെടാൻ ഇടയാകട്ടേ എന്നു കർദിനാൾ മാർ ആലഞ്ചേരി അനുശോചന സന്ദേശത്തിൽ കൂട്ടിച്ചേർത്തു.
കർദിനാൾ മാർ ആലഞ്ചേരി അനുശോചിച്ചു
12:32 AM Nov 17, 2017 | Deepika.com