തൃശൂർ: ഇന്ത്യൻ കോഫി ഹൗസ് ഉടമകളായ ഇന്ത്യൻ കോഫി ബോർഡ് വർക്കേഴ്സ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഭരണസമിതി തെരഞ്ഞെടുപ്പിനു 325 പേരുടെ അംഗത്വം നിയമവിധേയമാണെന്നു ഹൈക്കോടതി.
അംഗത്വവും വോട്ടവകാശവും റദ്ദാക്കിയ വരണാധികാരിയുടെ നടപടിയെ ചോദ്യം ചെയ്ത് അഞ്ച് അംഗങ്ങൾ ഫയൽ ചെയ്ത ഹർജിയിലാണ് ഹൈക്കോടതി ഇങ്ങനെ നിരീക്ഷിച്ചത്. അഞ്ചു പേരുടെ അംഗത്വവും വോട്ടവകാശവും പുനഃസ്ഥാപിച്ചുകൊണ്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ജസ്റ്റീസുമാരായ ദേവൻ രാമചന്ദ്രൻ, രവീന്ദ്രൻ നായർ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
ഹൈക്കോടതിവിധിയുടെ അടിസ്ഥാനത്തിൽ 325 പേർക്കും വോട്ടവകാശം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സഹകരണവേദി നേതാക്കൾ വരണാധികാരിക്കു നോട്ടീസ് നൽകിയിട്ടുണ്ട്. ഞായറാഴ്ച തൃശൂരിലാണു തെരഞ്ഞെടുപ്പു നടക്കുക.
കോഫി ഹൗസ്: 325 പേരുടെ അംഗത്വം നിയമവിധേയമെന്നു കോടതി
12:30 AM Nov 16, 2017 | Deepika.com