കൊച്ചി: പെരുന്പാവൂരിൽ നിയമവിദ്യാർഥിനി ജിഷ കൊല്ലപ്പെട്ട കേസിൽ അന്തിമവാദം ഈമാസം 21 മുതൽ ആരംഭിക്കും. കേസിലെ പ്രതിഭാഗം സാക്ഷി വിസ്താരം പൂർത്തിയായതിനെത്തുടർന്നാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കോടതി കേസ് അന്തിമവാദം കേൾക്കാനായി മാറ്റിയത്. കേസിൽ പ്രതിഭാഗത്തുനിന്നു കുറുപ്പംപടി എസ്ഐ സുനിൽ തോമസ്, ആലുവ സിഐ വിശാൽ ജോണ്സണ്, ക്രൈംബ്രാഞ്ച് എസ്പി ഉണ്ണിരാജ എന്നിവരെയാണ് ഇന്നലെ വിസ്തരിച്ചത്.
ജിഷ വധക്കേസ് വിചാരണ നടക്കവെ വിജിലൻസ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് നൽകാൻ കോടതി വിജിലൻസിനു നിർദേശം നൽകി. വിജിലൻസ് അന്വേഷണ റിപ്പോർട്ട് വിളിച്ചുവരുത്താൻ നിർദേശം നൽകണമെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദം പരിഗണിച്ചാണു കോടതിയുടെ നടപടി.
ജിഷ വധക്കേസിൽ അന്തിമവാദം 21നു തുടങ്ങും
12:17 AM Nov 16, 2017 | Deepika.com