എംഎൽഎ എത്തിയിട്ടും പോലീസ് എത്തിയില്ല; രൂക്ഷവിമർശനം

12:47 AM Nov 12, 2017 | Deepika.com
കായംകുളം: യുവതിയെ പട്ടാപ്പകൽ ആക്രമിച്ചു മാലകവർന്ന സംഭവത്തിൽ പോലീസ് സ്ഥലത്തെത്താൻ വൈകിയതിൽ പ്രതിഭാഹരി എംഎൽഎയുടെ രൂക്ഷവിമർശനം.

ഒരാഴ്ചയ്ക്കിടെ ഈ പ്രദേശത്തു നാലു തവണ സമാനമായ കവർച്ച നടന്നതിനു ശേഷവുമാണ് പോലീസിന്‍റെ ഈ അനാസ്ഥ. കവർച്ചയ്ക്കും ആക്രമണത്തിനും ഇരയായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതിയെ എംഎൽഎ എത്തി സന്ദർശിച്ചിട്ടും പോലീസ് എത്തിയില്ല. ഇതാണ് എംഎഎൽഎയെ ചൊടിപ്പിച്ചത്. ഇതാണ് സമീപനമെങ്കിൽ ജനമൈത്രി പോലീസ് എന്നു പേരുവച്ചിട്ട് എന്താണ് കാര്യമെന്ന് എംഎൽഎ ചോദിച്ചു. മോഷ്ടാക്കളെ വലയിലാക്കാൻ അടിയന്തര നടപടിയെടുക്കണമെന്ന് അവർ പോലീസ് മേധാവിയോട് ആവശ്യപ്പെട്ടു. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും എംഎൽഎ പറഞ്ഞു.