"ദേശീയ വനിതാ കമ്മീഷന്‍റെ ഇടപെടൽ അങ്കലാപ്പ് മൂലം': എം.സി.ജോസഫൈൻ

01:29 AM Nov 09, 2017 | Deepika.com
കൊച്ചി: അഖില എന്ന ഹാദിയ സുപ്രീംകോടതിയിൽ എന്തു നിലപാടു സ്വീകരിക്കുമെന്ന അങ്കലാപ്പുമൂലമാണ് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ ഇവരെ വീട്ടിലെത്തി സന്ദർശിച്ചതെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം.സി.ജോസഫൈൻ. കഴിഞ്ഞ മൂന്നു മാസമായിട്ടും വിഷയത്തിൽ ഇടപെടാതിരുന്ന ദേശീയ വനിതാ കമ്മീഷൻ തിരക്കിട്ട് ഇപ്പോൾ സന്ദർശനം നടത്തിയത് എന്തിനാണെന്നും അവർ ചോദിച്ചു. കൊച്ചിയിൽ മെഗാ അദാലത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജോസഫൈൻ.

രേഖ ശർമയുടെ സന്ദർശനം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. അഖില എന്ന ഹാദിയയെ സന്ദർശിക്കുന്നതിനു മുന്പ് സംസ്ഥാന വനിതാ കമ്മീഷനെ അറിയിക്കുകയോ വിഷയത്തിൽ റിപ്പോർട്ട് ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. വീട്ടിൽ പോയി കുശലം പറയുന്നതിലല്ല കാര്യം. യുവതിയുടെ അവകാശ സംരക്ഷണത്തിനായി നടപടികൾ സ്വീകരിക്കുകയാണ് വേണ്ടത്.

എസ്പിയുടെ നേതൃത്വത്തിൽ ഒരു സംഘത്തെ തന്നെ ഹാദിയയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ഹാദിയയുടെ വീടിനു പുറകിൽ കായലാണ്. ഇവിടെ പട്രോളിംഗും നടത്തുന്നുണ്ട്. മാത്രമല്ല, എല്ലാ അഞ്ചു ദിവസം കൂടുന്പോഴും അന്വേഷണസംഘം റിപ്പോർട്ട് സമർപ്പിക്കുന്നുണ്ട്. സംരക്ഷണ ചുമതലയുള്ള വനിതാ പോലീസുകാരുടെ അഭിപ്രായം ആരായണമെന്നു നിർദേശവും നൽകിയിട്ടുണ്ട്.വിവാദം ഉയർന്നുവന്നപ്പോൾ കമ്മീഷൻ ഒരു അന്വേഷണ ഉദ്യോഗസ്ഥനെ നിയോഗിച്ചിരുന്നു.

ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് വനിതാ കമ്മീഷൻ എന്ത് നിലപാട് സ്വീകരിക്കണമെന്ന് എജിയോട് നിയമോപദേശം തേടിയത്. എജിയുടെ നിയമോപദേശമനുസരിച്ചാണ് അഖില എന്ന ഹാദിയയുടെ കേസിൽ കക്ഷി ചേർന്നത്.

സുപ്രീംകോടതി അഖില എന്ന ഹാദിയയെ തുറന്ന കോടതിയിൽ കേൾക്കണമെന്ന് ഉത്തരവിറക്കിയതും സംസ്ഥാന വനിതാ കമ്മീഷന്‍റെ ഇടപെടലിനെ തുടർന്നാണ്. സുപ്രീംകോടതി കേസ് പരിഗണിക്കുന്ന 27ന് മുൻപ് അഖില എന്ന ഹാദിയയെ സന്ദർശിക്കുന്ന കാര്യം സംസ്ഥാന വനിതാ കമ്മീഷന്‍റെ പരിഗണനയിലുണ്ടെന്നും എം.സി.ജോസഫൈൻ പറഞ്ഞു.