റബർ കർഷകരെ മുച്ചൂടും വഞ്ചിച്ചത് പിണറായി സർക്കാർ: കെ. സുധാകരൻ

10:42 PM Aug 30, 2023 | Deepika.com
തിരുവനന്തപുരം: ഇടതുമുന്നണിയുടെ പ്രകടന പത്രികയിലുള്ള റബറിന് 250 രൂപ ഉറപ്പാക്കുമെന്ന മോഹന വാഗ്ദാനം പാലിച്ചാൽ മാത്രം റബർ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനാകുമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ.

ഇതു പാലിച്ചില്ലെന്നു മാത്രമല്ല, വിലസ്ഥിരതാ ഫണ്ടുവരെ അട്ടിമറിച്ച് കർഷകരെ മുച്ചൂടും വഞ്ചിക്കുകയും ചെയ്തു. റബർ വില കിലോയ്ക്ക് 300 രൂപയാക്കുമെന്നു വാഗ്ദാനം ചെയ്ത ബിജെപിയുടെ പൊടിപോലും കാണാനില്ല. കേന്ദ്രസംസ്ഥാന സർക്കാരുകൾ റബർ കർഷകരോട് കാട്ടുന്ന കടുത്ത അവഗണനയ്ക്കെതിരായ ജനവിധി കൂടിയായിരിക്കും പുതുപ്പള്ളിയിലേത്.

ഉമ്മൻ ചാണ്ടി സർക്കാർ രൂപം കൊടുത്ത റബർ വില സ്ഥിരതാ ഫണ്ട് പിണറായി സർക്കാർ അട്ടിമറിച്ചു. റബർ വിലസ്ഥിരതാ ഫണ്ടിലേക്ക് 2022-23 വർഷം 500 കോടി രൂപ വകയിരുത്തിയിട്ട് ചെലവാക്കിയതാകട്ടെ 50 കോടി രൂപയിൽ താഴെ മാത്രമാണ്.

വർഷംതോറും ബജറ്റിൽ കോടികൾ എഴുതി ചേർക്കുന്നതല്ലാതെ ഫലത്തിൽ ഒരു പ്രയോജനവും കർഷകനില്ല. സംസ്ഥാനത്ത് 15 ലക്ഷത്തിലധികം റബർ കർഷക കുടുംബങ്ങളെ ബാധിക്കുന്ന വിഷയത്തിൽ സർക്കാരുകൾ കാട്ടുന്നത് ഗുരുതര അലംഭാവമാണ്. ഇക്കാര്യം മറച്ചുവയ്ക്കാനാണ് മുഖ്യമന്ത്രി പുതുപ്പള്ളിയിൽ വന്ന് ആസിയൻ കരാറിനെക്കുറിച്ചൊക്കെ വാചാടോപം നടത്തിയതെന്ന് സുധാകരൻ ചൂണ്ടിക്കാട്ടി.