ന്യൂഡൽഹി: ജമ്മു കാഷ്മീരിനെ കേന്ദ്രഭരണ പ്രദേശമായി നിർണയിച്ച തീരുമാനം എക്കാലത്തേക്കുമുള്ളതല്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ.
ജമ്മു കാഷ്മീരിന് പ്രത്യക പദവി നൽകിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേയാണ് സർക്കാർ നിലപാട് സോളിസിറ്റർ ജനറൽ സുപ്രീം കോടതിയെ അറിയിച്ചത്.
കാഷ്മീർ എക്കാലവും കേന്ദ്രകേന്ദ്രഭരണ പ്രദേശമായി തന്നെ തുടരില്ലെന്നും ഇക്കാര്യത്തിൽ ഓഗസ്റ്റ് 31-ന് വിപുലമായ രീതിയിൽ വിശദീകരണം നൽകാമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചീഫ് ജസ്റ്റീസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിനോട് ബോധിപ്പിച്ചു.
ലഡാക്കിന്റെ കേന്ദ്രഭരണ പ്രദേശ പദവി കുറച്ച് നാൾ കൂടി തുടരുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. കാഷ്മീരിൽ യഥാർഥ തെരഞ്ഞെടുപ്പ് ജനാധിപത്യം പുനഃസ്ഥാപിക്കാനുള്ള പദ്ധതിയുടെ സമയക്രമം കൃത്യമായി ബോധ്യപ്പെടുത്തണമെന്ന് വാദത്തിനിടെ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.
കാഷ്മീർ എക്കാലവും കേന്ദ്രഭരണ പ്രദേശമായി തന്നെ തുടരില്ലെന്ന് കേന്ദ്ര സർക്കാർ
11:04 PM Aug 29, 2023 | Deepika.com