മോസ്കോ: ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാൻ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ ഇന്ത്യയിലേക്ക് വരുമെന്ന വാർത്ത നിഷേധിച്ച് ക്രെംലിൻ. രാജ്യാന്തര ക്രമിനൽ കോടതിയുടെ അറസ്റ്റ് വാറണ്ട് നിലനിൽക്കുന്നതിനാൽ വിദേശയാത്രക്കിടെ അറസ്റ്റിന് സാധ്യതയുണ്ടെന്ന് കണ്ടാണ് പുടിൻ ജി-20 യിൽ നേരിട്ട് പങ്കെടുക്കാത്തതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
യുക്രെയ്നെതിരായ യുദ്ധം കുറ്റം ആരോപിച്ചാണ് പുടിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ പുടിൻ വീഡിയോ ലിങ്ക് വഴിയാണ് പങ്കെടുത്തത്.
ജി20 ഉച്ചകോടിക്ക് ഇത്തവണ ഇന്ത്യയാണ് ആതിഥേയത്വം വഹിക്കുന്നത്. ജി20 നേതാക്കളുടെസമ്മേളനം സെപ്റ്റംബർ ഒൻപത്, 10 തീയതികളിൽ ഡൽഹിയിൽ നടക്കും. 2020ലും 2021ലും വീഡിയോ ലിങ്ക് വഴിയാണ് പുടിൻ ജി20 ഉച്ചകോടിയിൽ പങ്കെടുത്തത്.
അറസ്റ്റുണ്ടായേക്കും; പുടിൻ ഇന്ത്യയിലേക്കില്ല
05:05 PM Aug 25, 2023 | Deepika.com