പീഡനം നേരിട്ട 14-കാരിക്ക് നിർബന്ധിത ഗർഭഛിദ്രം; ശിശുസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥനും ഭാര്യയും പിടിയിൽ

08:36 PM Aug 21, 2023 | Deepika.com
ന്യൂഡൽഹി: സുഹൃത്തിന്‍റെ 14 വയസുകാരിയായ മകളെ ലൈംഗികാതിക്രമത്തിന് ഇര‌‌യാക്കിയ ശേഷം ഗർഭഛിദ്രത്തിന് നിർബന്ധിച്ച കേസിൽ ഡൽഹി വനിതാ ശിശുസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥനും ഭാര്യയും പിടിയിൽ.

ശിശുസംരക്ഷണ വകുപ്പ് അസിസ്റ്റന്‍റ് ഡയറക്ടർ പ്രമോദേയ് ഖാഖ(51), ഭാര്യ സീമാ റാണി(50) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിന് പിന്നാലെ ഖാഖയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.

2020 നവംബറിനും 2021 ജനുവരിക്കും മധ്യേയാണ് പെൺകുട്ടി പീഡനത്തിനിരയായത്. മാതാപിതാക്കളുടെ മരണത്തിന് ശേഷം ഖാഖയുടെ സംരക്ഷണയിൽ കഴിയവേ, ഇയാളുടെ ഫ്ലാറ്റിൽ വച്ചാണ് പെൺകുട്ടി അതിക്രമത്തിന് ഇരയായത്.

അതിക്രമത്തെപ്പറ്റി വിവരം ലഭിച്ച ശേഷം ഇക്കാര്യം മറച്ചുവയ്ക്കുകയും പെൺകുട്ടിയുടെ ഗർഭം അലസിപ്പിക്കാനായി ഗുളികകൾ വാങ്ങിനൽകുകയും ചെയ്തത് റാണിയാണ്. തുടർന്ന് കടുത്ത മാനസിക സമ്മർദത്തിലായ കുട്ടി, നഗരത്തിലെ ആശുപത്രിയിലെ കൗൺസിലറോട് കഴിഞ്ഞ മാസമാണ് പീഡനവിവരം വെളിപ്പെടുത്തിയത്.

ആശുപത്രി അധികൃതർ നൽകിയ വിവരമനുസരിച്ച് ഡൽഹി പോലീസ് ഖാഖയ്ക്കും റാണിക്കുമെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.