അയഞ്ഞിട്ടില്ല; പക്ഷേ മൗനം തുടര്‍ന്ന് ചെന്നിത്തല

04:25 PM Aug 21, 2023 | Deepika.com
തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ അംഗമാക്കത്തതിലെ അതൃപ്തിയില്‍ പരസ്യപ്രതികരണത്തിന് മുതിരാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിഷയത്തില്‍ മാധ്യമങ്ങളുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറി.

"എല്ലാം പുതുപ്പള്ളിയില്‍ പറയുമൊ'എന്ന ചോദ്യത്തിന് ഒരു ചിരി മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ ഭാഗത്തുനിന്നുണ്ടായത്. എന്നാല്‍ പ്രവര്‍ത്തക സമിതിയില്‍ ശശി തരൂരിനെ ഉള്‍പ്പെടുത്തിയിട്ടും തന്നെ പരിഗണിച്ചില്ലെന്ന കാര്യത്തില്‍ ചെന്നിത്തല അമര്‍ഷനാണ്.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെ ബാധിച്ചേക്കുമെന്നുള്ളതിനാലാണ് വിഷയത്തിൽ ചെന്നിത്തല പരസ്യപ്രതികരണത്തിന് തയാറാകത്തതെന്നാണ് സൂചന. പ്രതികരണത്തിന് മുതിര്‍ന്നാലും സംസ്ഥാനത്തുനിന്നുള്ള പിന്തുണയെ കുറിച്ചും അദ്ദേഹത്തിന് ചിന്തയുണ്ട്.

തന്‍റെ പരിചയസമ്പത്ത് അവഗണിച്ചെന്ന് അദ്ദേഹത്തിന് വികാരമുണ്ട്. ഇതില്‍ അദ്ദേഹം നേതൃത്വത്തെ പ്രതിഷേധം അറിയിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുണ്ട്. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ക്ക് കത്തയച്ചേക്കും.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവ് പദവി ഏറ്റെടുക്കരുതെന്ന് രമേശ് ചെന്നിത്തലയോട് ഒപ്പമുള്ളവര്‍ ആവശ്യപ്പെടുന്നു. ഐ ഗ്രൂപ്പ് നേതൃത്വമാണ് ചെന്നിത്തലയ്ക്ക് മേല്‍ സമ്മര്‍ദം ചെലുത്തുന്നതെന്നാണ് വിവരം.

അതേ സമയം, രമേശ് ചെന്നിത്തലയുടെ അതൃപ്തി ഒഴിവാക്കാന്‍ നേതൃത്വം അദ്ദേഹത്തിന് മഹാരാഷ്ട്രയുടെ ചുമതല നല്‍കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഈ അനുനയ നീക്കത്തില്‍ ചെന്നിത്തല അയയാന്‍ സാധ്യത കുറവാണ്.

എന്നാല്‍ എഐസിസി പുനഃസംഘടനയില്‍ രമേശ് ചെന്നിത്തലക്ക് ഒരു അതൃപ്തിയുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. കൂടുതല്‍ സ്ഥാനങ്ങളില്‍ ഇരുന്നയാളാണ് രമേശ് ചെന്നിത്തല.

എല്ലാവരുടെയും രാഷ്ട്രീയ ജീവിതത്തില്‍ ഉയര്‍ച്ചയും താഴ്ചയും ഉണ്ടായിട്ടുണ്ടെന്നും ചെന്നിത്തലയുടെ പ്രവര്‍ത്തക സമിതി അംഗത്വവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ അതൃപ്തിയുണ്ടാക്കേണ്ടതില്ലെന്നും സതീശന്‍ കോട്ടയത്ത് പറഞ്ഞു.

അതേസമയം, രമേശ് ചെന്നിത്തല കോണ്‍ഗ്രസിന്‍റെ രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കന്മാരില്‍ ഒരാളാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം കെ.സി.വേണുഗോപാല്‍ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അത് നേതൃത്വം ഇടപെട്ട് പരിഹരിക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു.

കേരളത്തില്‍നിന്ന് ശശി തരൂരും കെ.സി. വേണുഗോപാലുമാണ് പ്രവര്‍ത്തക സമിതിയില്‍ അംഗങ്ങള്‍. എ.കെ.ആന്‍റണിയെ പ്രവര്‍ത്തക സമിതിയില്‍ നിലനിര്‍ത്തി. ചെന്നിത്തലയെ സ്ഥിരം ക്ഷണിതാക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ കൊടിക്കുന്നില്‍ സുരേഷിനെ പ്രത്യേക ക്ഷണിതാവാക്കി.