ഹൈടെക് കോപ്പിയടിയിൽ ആൾമാറാട്ടവും

11:11 PM Aug 20, 2023 | Deepika.com
തിരുവനന്തപുരം: ഹൈടെക് കോപ്പിയടിയിൽ ആൾമാറാട്ടവും. വിഎസ്എസ്ഇ റിക്രൂട്ട്മെന്‍റ് പരീക്ഷയിലെ കോപ്പിയടിയിൽ ആൾമാറാട്ടം നടന്നതായും പോലീസ് അറിയിച്ചു. കോപ്പിയടിയിൽ പിടിയിലായ ഹരിയാന സ്വദേശികൾ പരീക്ഷയെഴുതിയത് മറ്റ് രണ്ടുപേർക്കായാണ്. ഇവരെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു. വിഎസ്എസ്ഇ രാജ്യവ്യാപകമായി നടത്തിയ ടെക്നീഷ്യൻ -ഗ്രേഡ് ബി പരീക്ഷയിലാണ് അത്യാധുനീക ഉപകരണങ്ങളുമായി കോപ്പിയടിക്കാൻ ഹ രിയാനാ സ്വദേശികൾ എത്തിയത്.

മൊബൈൽ ഫോണും ചെവിക്കുള്ളിൽ പെട്ടെന്ന് നോക്കിയാൽ ആരും കാണാത്ത വിധത്തിൽ ഘടിപ്പിക്കാവുന്ന ബ്ലൂടൂത്തും റിമോട്ടുമായി തട്ടിപ്പ് നടത്തിയ ഹ രിയാന സ്വദേശികളായ സുനിൽ (26), സുമിത്ത് (25) എന്നിവരെ അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്.

തിരുവനന്തപുരത്ത് വിവിധ കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ നടന്നത്. സുനിത്തിനെ മെഡിക്കൽ കോളജ് പോലീസും സുനിലിനെ മ്യൂസിയം പോലീസുമാണ് അ റസ്റ്റ് ചെയ്തത്. സുനിൽ ബെൽറ്റിൽ മൊബൈൽ കെട്ടിയ രീതിയിലായിരുന്നു. ഫോണ്‍ ഉപയോഗിച്ച് ചോദ്യപേപ്പറുകളുടെ ചിത്രം എടുത്ത് പുറത്തേക്ക് അയച്ച് കൊടുത്തു.

ഉത്തരങ്ങൾ ബ്ലൂടുത്ത് ഹെഡ് സെറ്റ് വഴി കേട്ടാണ് സുനിൽ പരീക്ഷ എഴുതിയത്. 75 മാർക്കിന് ഉത്തരങ്ങൾ എഴുതിയപ്പോഴാണ് സുനിലിനെ കസ്റ്റഡിയിലെടുത്തത്. സുമിത്തിന് കൂടുതൽ ഉത്തരങ്ങൾ എഴുതാൻ സാധിച്ചില്ല. ഹരിയാനയിൽ നിന്നും പരീക്ഷ എഴുതാൻ എത്തുന്നവർ തട്ടിപ്പ് നടത്തുമെന്നു നേരത്തെ വിവരം ലഭി ച്ചതിനാൽ പോലീസ് ഇക്കാര്യം പരീക്ഷാ കേന്ദ്രങ്ങളിലും അറിയിച്ചിരുന്നു.

ഇതേ തുടർന്ന് പരീക്ഷ തുടങ്ങിയതിനു പിന്നാലെ അധ്യാപകർ നടത്തിയ പരിശോധനയിലാണ് ഇരുവരുടെയും ചെവിക്കുള്ളിൽ ബ്ലൂട്ടൂത്ത് ഹെഡ് സെറ്റ് ക ണ്ടെത്തിയത്. ഉടൻ തന്നെ ഇവർ പോലീസിനു വിവരം കൈമാറി. ഇവർക്ക് ഉത്തരങ്ങൾ കൈമാറിയത് നാട്ടിലുള്ള ഹരിയാനക്കാരാണെന്നാണ് പ്രാഥമികമായി ന ൽകിയിരിക്കുന്ന മൊഴി.