മോസ്കോ: റഷ്യൻ ചാന്ദ്രദൗത്യമായ ‘ലൂണ 25’ പേടകം തകർന്നുവെന്ന് സ്ഥിരീകരിച്ച് റഷ്യ. ശനിയാഴ്ച പേടകവുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നുവെന്ന അറിയിപ്പിന് പിന്നാലെയാണ് ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയെന്ന് റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസ് വ്യക്തമാക്കിയിരിക്കുന്നത്.
ലാൻഡിംഗിന് മുന്നോടിയായി നടക്കേണ്ട ഭ്രമണപഥ മാറ്റം നടക്കാതെ വന്നതോടെ സാങ്കേതിക പ്രശ്നം പരിശോധിച്ചു വരികയാണെന്ന് റോസ്കോസ്മോസ് അധികൃതർ അറിയിച്ചിരുന്നു. ഓഗസ്റ്റ് 11ന് വിക്ഷേപിച്ച ലൂണ 25 പേടകം ഓഗസ്റ്റ് 21ന് ചന്ദ്രനിൽ ഇറക്കാനായിരുന്നു പദ്ധതി.
1976നു ശേഷമുള്ള റഷ്യയുടെ ആദ്യ ചാന്ദ്രദൗത്യമാണ് ലൂണ 25. അഞ്ച് ദിവസം കൊണ്ടാണ് പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയത്. ചന്ദ്രൻറെ ദക്ഷിണധ്രുവ പ്രദേശത്ത് ഇറങ്ങാനാണ് ലൂണയും ലക്ഷ്യമിട്ടത്.
ലൂണ 25 പേടകം തകർന്നുവെന്ന് റഷ്യ; ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങി
03:10 PM Aug 20, 2023 | Deepika.com