കെ.ഫോണില്‍ ഖജനാവിനുണ്ടായ കോടികളുടെ നഷ്ടം മുഖ്യമന്ത്രിയുടെ ശമ്പളത്തില്‍നിന്ന് തിരിച്ച് പിടിക്കണം: ചെന്നിത്തല

02:50 PM Aug 20, 2023 | Deepika.com
കോട്ടയം: കെ.ഫോണില്‍ എസ്ആര്‍ഐടി ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് മൊബിലൈസേഷന്‍ അഡ്വാന്‍സ് കൊടുത്തതിലൂടെ ഖജനാവിനുണ്ടായ 36 കോടി രൂപയുടെ നഷ്ടം മുഖ്യമന്ത്രിയുടെയും ശിവശങ്കറിന്‍റെയും ശമ്പളത്തില്‍നിന്ന് തിരിച്ച് പിടിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

കെ ഫോണ്‍ അഴിമതിയാണെന്നു താന്‍ പറഞ്ഞത് സത്യമായില്ലേയെന്നും ചെന്നിത്തല ചോദിച്ചു. കെ.ഫോണില്‍ ഇന്‍റര്‍നെറ്റ് സേവന ദാതാവായ ഗുജറാത്ത് കമ്പനി ഇഷാന്‍ ഇന്‍ഫോടെക്ക് മോദിയുമായി അടുത്ത ബന്ധമുള്ള സ്ഥാപനമാണ്. ഇതോടെ മോദിയും പിണറായിയും തമ്മിലുള്ള ബന്ധം കൂടുതല്‍ വ്യക്തമാവുകയാണെന്നും ചെന്നിത്തല പറഞ്ഞു.

ഒരേ പാറ്റേണില്‍ ഉള്ള അഴിമതികളാണ് ഐടിയുമായി ബന്ധപ്പെട്ട് വരുന്നത്. എല്ലാത്തിന്‍റെയും പിന്നില്‍ മുഖ്യമന്ത്രിയാണ്. തുടര്‍ഭരണം കിട്ടിയതിന്‍റെ അഹങ്കാരമാണ് മുഖ്യമന്ത്രി കാണിക്കുന്നത്.

വീണാ വിജയനെതിരേയുള്ളത് ആരോപണമല്ല ട്രൈബ്യൂണലിന്‍റെ വിധിയാണ്. എന്നിട്ടും എന്തുകൊണ്ടാണ് മുഖ്യമന്ത്രി പ്രതികരിക്കാത്തതെന്നും ചെന്നിത്തല ചോദിച്ചു. മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരേ സംസാരിക്കുന്നവര്‍ക്കെതിരേ നടപടി എടുക്കുകയാണ്, ഇത് മോദിയുടെ രീതിയാണ്.

മുഖ്യമന്ത്രി സുരക്ഷാവലയത്തിലായതിനാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ചോദ്യം ചോദിക്കാന്‍ കഴിയുന്നില്ല. ആ സൗകര്യത്തിന്‍റെ മറവില്‍ ഏത് അഴിമതിയും മൂടിവയ്ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.