തിരുവനന്തപുരം: പ്രസവശേഷം അമ്മയെയും കുഞ്ഞിനെയും സൗജന്യമായി വാഹനത്തിൽ വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതി പ്രസവം നടക്കുന്ന എല്ലാ സർക്കാർ ആശുപത്രികളിലും അടുത്ത മാസത്തോടെ നടപ്പിലാകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട്, കാസർഗോഡ് ജില്ലകളിൽ മുഴുവൻ സർക്കാർ ആശുപത്രികളിലും ഇതിനോടകം പദ്ധതി യാഥാർഥ്യമായി. തിരുവനന്തപുരവും, കണ്ണൂരും ഉടൻ യാഥാർഥ്യമാകും. എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാതെ എല്ലാവർക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പൂർത്തീകരിക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിക്കും. പ്രസവശേഷം അമ്മയെയും കുഞ്ഞിനെയും സൗജന്യമായി വാഹനത്തിൽ വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതി തിരുവനന്തപുരം മെഡിക്കൽ കോളജ് എസ്എടി ആശുപത്രിയിലും ഉടൻ ആരംഭിക്കും. എസ്എടിയിൽ മാതൃയാനം പദ്ധതിയുടെ ട്രയൽ റണ്‍ ആരംഭിച്ചു. 28 വാഹനങ്ങളാണ് പദ്ധതിക്കായി ഇവിടെ സജ്ജമാക്കിയിരിക്കുന്നത്.
പ്രതിവർഷം പതിനായിരത്തോളം പ്രസവങ്ങളാണ് എസ്എടി ആശുപത്രിയിൽ നടക്കുന്നത്. തിരുവനന്തപുരത്തിനു പുറമേ മറ്റു ജില്ലകളിൽ നിന്നും വിദഗ്ധ പ്രസവ ചികിത്സയ്ക്കായി എസ്എടിയിൽ എത്തുന്നുണ്ട്.
പ്രസവശേഷം അമ്മയെയും കുഞ്ഞിനെയും വീട്ടിലെത്തിക്കും; പദ്ധതി അടുത്ത മാസത്തോടെ
07:30 PM Aug 19, 2023 | Deepika.com