കുഴൽനാടനെ വേട്ടയാടിയാൽ തിരിച്ചടിക്കും; പിന്തുണയുമായി കോൺഗ്രസ്

08:01 PM Aug 18, 2023 | Deepika.com
തിരുവനന്തപുരം: സിപിഎം ആരോപണം നേരിടുന്ന മാത്യു കുഴൽനാടന് പിന്തുണയുമായി കോൺഗ്രസ് രംഗത്ത്. മാത്യു കുഴൽനാടനെ വേട്ടയാടിയാൽ തിരിച്ചടിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞു. കുഴൽനാടനെ സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആരോപണം ഉന്നയിക്കുന്നവരെ മുഖ്യമന്ത്രി വേട്ടയാടുകയാണ്. സിപിഎമ്മും ആഭ്യന്തരവകുപ്പും വ്യക്തിവൈരാഗ്യം തീർക്കുന്നു. മുഖ്യമന്ത്രിക്ക് ജനാധിപത്യമര്യാദകളോട് പുച്ഛമെന്നും സുധാകരൻ പറഞ്ഞു.

കോടികൾ കുമിഞ്ഞു കൂടുന്ന മുഖ്യമന്ത്രിയുടെ ഇടപാടുകളുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ദിനംപ്രതി പുറത്തുവന്നിട്ടും അതിനോടൊന്നും പ്രതികരിക്കാത്ത മുഖ്യമന്ത്രി ആരോപണം ഉന്നയിച്ചവരെ വേട്ടയാടുകയാണ്.

മുഖ്യമന്ത്രിയുടെ മകളുടെ ഇടപാടുകളും സാന്പത്തിക തിരിമറികളും മാത്യുകുഴൽ നാടൻ എംഎൽഎ കേരളീയ സമൂഹത്തിനു മുന്നിൽ തുറന്നു കാട്ടിയതിന്‍റെ വ്യക്തിവൈരാഗ്യം തീർക്കുകയാണ് സിപിഎമ്മും ആഭ്യന്തര വകുപ്പും. സിപിഎം ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നല്കിയെന്നു മാത്രമല്ല, തന്‍റെ വരുമാനവും സ്വത്തുക്കളും ജനങ്ങളുടെ മുന്നിൽ പരിശോധിക്കാമെന്ന് അദ്ദേഹം തുറന്നു പറഞ്ഞിട്ടുള്ളതുമാണ്.

എന്നിട്ടും മാത്യുവിനെ വ്യക്തിഹത്യ നടത്തിയും കേസെടുത്തും ഇല്ലായ്മ ചെയ്യാമെന്ന് സിപിഎം കരുതുന്നെങ്കിൽ മാത്യു കുഴൽനാടൻ ഒറ്റക്കല്ലെന്ന യാഥാർഥ്യം സിപിഎം തിരിച്ചറിയണം. അദ്ദേഹത്തെ വേട്ടയാടാൻ സർക്കാരും ആഭ്യന്തരവകുപ്പും സിപിഎമ്മും ഇറങ്ങിത്തിരിച്ചാൽ അതേ നാണയത്തിൽ കോണ്‍ഗ്രസിന്‍റെ കരുത്തും പ്രതിഷേധാഗ്നിയുടെ ചൂടും സിപിമ്മും സർക്കാരും അറിയാൻ പോകുന്നതേയുള്ളു.

എന്തു നെറികേടിലൂടെയും പണം ഉണ്ടാക്കണമെന്ന അത്യാർത്തി മാത്രമാണ് സിപിഎം നേതൃത്വത്തിനുള്ളത്. മുൻ ദേശാഭിമാനി അസോസിയേറ്റ് എഡിറ്റർ ജി. ശക്തിധരൻ വെളിപ്പെടുത്തിയ സത്യങ്ങളിലൂടെ മുഖ്യമന്ത്രിയുടെ ദ്രവ്യാസക്തി കേരളീയ സമൂഹത്തിന് ബോധ്യപ്പെട്ടതാണെന്നും സുധാകരൻ പറഞ്ഞു.