കോട്ടയത്ത് കോണ്‍ക്രീറ്റ് കമാനം വീണ് ഒരാള്‍ മരിച്ച സംഭവം: പോലീസ് കേസെടുത്തു

12:06 PM Aug 18, 2023 | Deepika.com
കോട്ടയം: നഗരമധ്യത്തിലെ ഹോട്ടല്‍ കെട്ടിടത്തില്‍ നിന്നും കോണ്‍ക്രീറ്റ് കമാനം അടര്‍ന്നു വീണു ലോട്ടറി കടയിലെ ജീവനക്കാരന്‍ മരിച്ച സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പായിപ്പാട് പള്ളിച്ചിറക്കവല പള്ളിത്താച്ചിറ കല്ലുപ്പമ്പ് കെ.ജെ എബ്രഹാമിന്‍റെ മകന്‍ ജിനോ കെ.എബ്രഹാം (46) ആണ് മരിച്ചത്.

വ്യാഴാഴ്ച രാത്രി ഒമ്പതോടെയാണ് കോട്ടയം നഗരസഭ ഓഫിസിന് എതിര്‍വശത്തെ രാജധാനി ഹോട്ടല്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്‍റെ ഒരുഭാഗം അടര്‍ന്നുവീണത്. നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് അപകടമുണ്ടായത്.

അതേസമയം രാജധാനി ഹോട്ടല്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടം സുരക്ഷിതമാണെന്നാണ് നേരത്തേ നഗരസഭ ഹൈക്കോടതിയില്‍ അറിയിച്ചത്. 50 വര്‍ഷത്തിലേറെ പഴക്കമുള്ള പഴയ ബസ് സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്‌സ് മുഴുവന്‍ പൊളിച്ച് മാറ്റി പുതിയ കെട്ടിടം പണിയണമെന്ന ഹര്‍ജിയിലാണ് 2020 ഒക്ടോബറില്‍ നഗരസഭ കോടതിയില്‍ സത്യവാംഗ്മൂലം നല്‍കിയത്.

മറ്റ് കെട്ടിടങ്ങള്‍ക്ക് കാലപ്പഴക്കമുണ്ടെന്ന വാദം ഹൈക്കോടതി അംഗീകരിച്ചു. കെട്ടിടം പൊളിക്കണമെന്ന കോടതി വിധിയേതുടര്‍ന്ന് കഴിഞ്ഞ ഏപ്രിലില്‍ കോംപ്ലക്‌സിലെ ബാര്‍ ഹോട്ടര്‍ ഒഴികെയുള്ള 52 സ്ഥാപനങ്ങളെയും ഒഴിപ്പിച്ചിരുന്നു.

എന്നാല്‍ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് ബലക്ഷയമില്ലെന്നും. ഹോട്ടല്‍ ഉടമ സ്വന്തം നിലയില്‍ ഇവിടെ അറ്റകുറ്റപ്പണി നടത്തിയെന്നും നഗരസഭ കോടതിയെ അറിയിക്കുകയായിരുന്നു.