ആ വിദ്യാർഥികളോട് ക്ഷമിച്ച് ഡോ. പ്രിയേഷ്; കേസ് ഒഴിവാക്കി പോലീസ്

06:56 PM Aug 17, 2023 | Deepika.com
കൊച്ചി: ഉൾക്കാഴ്ച ഇല്ലാതെപോയ ആ വിദ്യാർഥികളോട് ക്ഷമിച്ച് എറണാകുളം മഹാരാജാസ് കോളജ് പ്രൊഫസർ ഡോ. സി.യു. പ്രിയേഷ്. തന്‍റെ കാഴ്ചവൈക ല്യത്തെ അപമാനിച്ച വിദ്യാർഥികളോട് പരാതിയില്ലെന്ന് പ്രിയേഷ് പോലീസിൽ മൊഴി നൽകി. ഇതോടെ വിദ്യാർഥികൾക്കെതിരെ കേസ് ഒഴിവാക്കി. ‌‌

വിദ്യാർഥികൾക്കെതിരെ കേസെടുക്കില്ലെന്ന് എറണാകുളം സെന്‍ട്രല്‍ പോലീസ് അറിയിച്ചു. അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ മഹാരാജാസ് കോളജ് അധികൃതരാണ് എറണാകുളം സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കിയത്. വിദ്യാര്‍ഥികള്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയേഷ് നല്‍കിയ പരാതി കോളജ് പോലീസിന് കൈമാറുകയായിരുന്നു.

പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം അസി. പ്രഫസര്‍ ഡോ. സി.യു. പ്രിയേഷ് ക്ലാസെടുക്കുന്നതിനിടെ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. കാഴ്ചപരിമിതിയുള്ള ഇദ്ദേഹം ക്ലാസെടുക്കുന്നതിനിടെ വിദ്യാര്‍ഥികള്‍ അനുവാദമില്ലാതെ പ്രവേശിച്ച് അധ്യാപകന് പിറകിലായി നില്‍ക്കുകയും അദ്ദേഹത്തെ കളിയാക്കുന്ന രീതിയില്‍ പെരുമാറുകയും ചെയ്തു.

ചില വിദ്യാര്‍ഥികള്‍ ക്ലാസ് ശ്രദ്ധിക്കാതെ അലക്ഷ്യമായി ഇരുന്ന് മൊബൈല്‍ ഉപയോഗിച്ചു. ഇതെല്ലാം മറ്റൊരു വിദ്യാര്‍ഥി ചിത്രീകരിച്ചു. പിന്നീട് ഈ ദൃശ്യം ഇ ന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. സംഭവമറിഞ്ഞയുടന്‍ ‍ പ്രിയേഷ് പ്രിന്‍സിപ്പലിന് പരാതി നല്‍കിയിരുന്നു.

ഡിപ്പാര്‍ട്ട്‌മെന്‍റ് കൗണ്‍സിലിലും പരാതി സമര്‍പ്പിച്ചു. തുടര്‍ന്ന് കോളജിലെ കെഎസ്‌യു യൂണിറ്റ് വൈസ് പ്രസിഡന്‍റ് സി.എ. മുഹമ്മദ് ഫാസില്‍, വി. രാഗേഷ്, എ ന്‍.ആര്‍. പ്രിയത, എം.ആദിത്യ, നന്ദന സാഗര്‍, ഫാത്തിമ നഫ്‌ലം എന്നിവരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തില്‍ കോളജ് ആഭ്യന്തര അന്വേ ഷണം നടത്തുന്നുണ്ട്.