ഐജി ലക്ഷമണിന് കുരുക്ക്; പുരാവസ്തു തട്ടിപ്പ് ഗുഢാലോചനയിലും പ്രതി

08:07 PM Aug 17, 2023 | Deepika.com
കൊച്ചി: പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ ഐജി ലക്ഷ്മണിന് കുരുക്ക്. ഗൂഢാലോചനയിലെ പ്രധാനി ലക്ഷ്മണെന്ന് ഹെെക്കോടതിയിൽ ക്രൈംബ്രാഞ്ച്. ഐജിയുടെ ഇടക്കാല മുന്‍കൂര്‍ജാമ്യം പിന്‍വലിക്കാനുള്ള ഹര്‍ജിയിലാണ് പരാമര്‍ശം.

പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ രണ്ട് തവണ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് ഐജി ലക്ഷ്മണിന് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലില്‍ നിന്നും ഐജി വിട്ടു നിന്നു.

ഇതിന് പിന്നാലെയാണ് ഇടക്കാല മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വെെ .ആര്‍. റസ്തം ലക്ഷ്മണിനെതിരേ ഹെെക്കോടതിയെ സമീപിച്ചത്. ഇയാൾക്കെതിരേ സെക്ഷന്‍ 120 ബി പ്രകാരമുള്ള കുറ്റം തെളിഞ്ഞതായി ഹര്‍ജിയിലുണ്ട്.

കേസിലെ മുഖ്യസൂത്രധാരന്‍ അന്വേഷണവുമായി സഹകരിക്കാത്തത് കേസിന്‍റെ മുന്നോട്ട് പോക്കിനെ ബാധിക്കുന്നുവെന്ന് ഹര്‍ജിയില്‍ പറയുന്നു. ഐജി എന്ന പദവി ദുരുപയോഗം ചെയ്താണ് രണ്ട് വ്യത്യസ്ത മെഡിക്കല്‍ റിപ്പോര്‍ട്ട് ലക്ഷമണ്‍ ഹാജരാക്കിയതെന്നും ഹര്‍ജിയില്‍ പറയുന്നു.

അന്വേഷണവുമായി സഹകരിക്കാം എന്ന വ്യവസ്ഥയിലാണ് കോടതി ലക്ഷ്മണിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നത്. ഹര്‍ജി ജസ്റ്റീസ് സിയാദ് റഹ്മാന്റെ ബെഞ്ച് വെള്ളിയാഴ്ച പരിഗണിക്കും.

2021 സെപ്റ്റംബര്‍ 25 നാണ് മോന്‍സണ്‍ മാവുങ്കലിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഐ ജി ലക്ഷ്മണിനെ കേസില്‍ മൂന്നാം പ്രതിയാക്കി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കഴിഞ്ഞ ജൂണ്‍ ഒമ്പതിന് എറണാകുളം അഡി. സിജെഎം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ലക്ഷ്മണിന് പുറമേ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍, മുന്‍ ഡിഐജി എസ്. സുരേന്ദ്രന്‍ എന്നിവരെയും പ്രതി ചേര്‍ത്തിരുന്നു.

മോന്‍സനെതിരായ തട്ടിപ്പു കേസ് അട്ടിമറിക്കാന്‍ ഐജി ലക്ഷ്മണ്‍ ശ്രമം നടത്തിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ലക്ഷ്മണിനെ സസ്‌പെന്‍ഡ് ചെയ്തെങ്കിലും പിന്നീട് സര്‍വീസില്‍ തിരിച്ചെടുത്തു.