പിപിഇ കിറ്റ് പരാതി: ലോകായുക്ത ഇന്ന് പരിഗണിക്കും

01:07 PM Aug 17, 2023 | Deepika.com
തിരുവനന്തപുരം: കോവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതില്‍ അഴിമതിയെന്ന പരാതി ലോകായുക്ത വ്യാഴാഴ്ച പരിഗണിക്കും. നിലവിലുള്ളതിനേക്കാള്‍ മൂന്നിരട്ടി വിലക്ക് പിപിഇ കിറ്റ് വാങ്ങി. കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് പരാതി.

പ്രാഥമിക അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് ലോകായുക്ത വിലയിരുത്തിയിരുന്നു. തുടര്‍ന്ന് ഹര്‍ജി ഫയലില്‍ സ്വീകരിക്കുകയായിരുന്നു.

പരാതിയില്‍ മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉള്‍പ്പെടെയുള്ളവര്‍ക്ക് ലോകായുക്ത നോട്ടീസ് അയച്ചിരുന്നു. കെഎംഎസ്‌സിഎല്‍ എംഡിയായിരുന്ന നവജോത് ഖോസ, ബാലമുരളി, ദിലീപ് അടക്കമുള്ള 12 പേര്‍ക്കും ലോകായുക്ത നോട്ടീസ് അയച്ചിട്ടുണ്ട്.

പിപിഇ കിറ്റിന് അക്കാലത്ത് ദൗര്‍ലഭ്യം നേരിട്ടതിനാല്‍ കൂടുതല്‍ പണം നല്‍കേണ്ടിവന്നു എന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ കുറഞ്ഞ ക്വട്ടേഷന്‍ നല്‍കിയ കമ്പനിയെ ഒഴിവാക്കിയാണ് കൂടുതല്‍ തുകയ്ക്ക് വാങ്ങിയതെന്നാണ് പരാതിക്കാര്‍ പറയുന്നത്.