ഉത്തരേന്ത്യയില്‍ വ്യാപക മഴക്കെടുതി; ഹിമാചലില്‍ മരണം 71 ആയി; ഉത്തരാഖണ്ഡില്‍ വീടുകള്‍ തകര്‍ന്നു

01:45 PM Aug 17, 2023 | Deepika.com
ഷിംല: ഉത്തരേന്ത്യയില്‍ മഴക്കെടുതി രൂക്ഷമായി തുടരുന്നു. ഹിമാചലില്‍ മണ്ണിടിച്ചിലിലും മിന്നല്‍പ്രളയത്തിലും ഇതുവരെ മരിച്ചവരുടെ എണ്ണം 71 ആയി. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങികിടക്കുന്നവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

13ഓളം പേരെയാണ് ഇനി കണ്ടെത്താനുള്ളതെന്നാണ് വിവരം. ദേശീയ ദുരന്തനിവാരണസേനയുടെയും സൈന്യത്തിന്‍റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

മിന്നല്‍പ്രളയത്തില്‍ ഒറ്റപ്പെട്ട 750ഓളം ആളുകളെ സൈനിക ഹെലികോപ്റ്റര്‍ എത്തി സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി. ഇതുവരെ 10000ല്‍ അധികം കോടി രൂപയുടെ നാശനഷ്ടമാണ് സംസ്ഥാനത്ത് ഉണ്ടായതെന്നാണ് വിലയിരുത്തല്‍.

ഉത്തരാഖണ്ഡില്‍ കനത്ത മഴയ്ക്ക് പിന്നാലെ മണ്ണിടിച്ചില്‍ ഉണ്ടായി. ഡെഹ്‌റാഡൂണിലെ വികാസ്‌നഗര്‍ ലംഗ ജഖാന്‍ ഗ്രാമത്തിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്.

15 വീടുകളും ഏഴ് ഗോശാലകളും നിരവധി റോഡുകളും തകര്‍ന്നു. പ്രദേശത്തെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.

പഞ്ചാബിലും കനത്ത മഴ തുടരുകയാണ്. 69 ഗ്രാമങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായി. ദേശീയ ദുരന്തനിവാരണസേനയെ സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്.