പുതുപ്പള്ളിപ്പോരിൽ ഇതുവരെ പത്രിക സമർപ്പിച്ചത് മൂന്ന് പേർ

10:27 PM Aug 16, 2023 | Deepika.com
കോട്ടയം: പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനായി ബുധനാഴ്ച വൈകിട്ട് വരെ നാമനിർദേശ പത്രിക സമർപ്പിച്ചത് മൂന്ന് സ്ഥാനാർഥികൾ. പത്രികാസമർപ്പണത്തിന് ഒരു ദിവസം മാത്രം ബാക്കിനിൽക്കെ സ്ഥാനാർഥിപ്പട്ടികയിൽ കൂടുതൽ വ്യക്തത വരികയാണ്.

എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി. തോമസും സ്വതന്ത്ര്യ സ്ഥാനാർഥി സന്തോഷ് ജോസഫും പത്രിക സമർപ്പിച്ചതോടെയാണ് സ്ഥാനാർഥികളുടെ എണ്ണം മൂന്നായി ഉയർന്നത്. സ്ഥിരം തെരഞ്ഞെടുപ്പ് പോരാളിയായ സേലം സ്വദേശി ഡോ. കെ. പദ്മരാജനാണ് മണ്ഡലത്തിലെ ആദ്യ നാമനിർദേശ പത്രിക സമർപ്പിച്ചത്.

സിപിഎം ചിഹ്നത്തിൽ മത്സരിക്കുന്ന ജെയ്ക് സി. തോമസ് വരണാധികാരിയായ വിനോദ് രാജ് മുമ്പാകെ കോട്ടയം ആർഡിഒ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത്. കരൂർ സ്വദേശിയായ സന്തോഷ് ജോസഫും ഇതേ ഓഫീസിലാണ് പത്രിക നൽകിയത്.

യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ വ്യാഴാഴ്ച പള്ളിക്കത്തോട് ബ്ലോക്ക് ഓഫീസിലെത്തി പത്രിക സമർപ്പിക്കുമെന്നാണ് വിവരം. ഉമ്മൻ ചാണ്ടി പതിവായി പത്രിക സമർപ്പിച്ചിരുന്ന സ്ഥലം തന്നെയാണ് പത്രികാസമർപ്പണത്തിനായി ചാണ്ടിയും തെരഞ്ഞെടുത്തിരിക്കുന്നത്.

ബിജെപി സ്ഥാനാർഥി ലിജിൻ ലാലും ആം ആദ്മി സ്ഥാനാർഥിയാകുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ലൂക്ക് തോമസും വ്യാഴാഴ്ച പത്രിക സമർപ്പിക്കും. വെള്ളിയാഴ്ചയാണ് പത്രികകളുടെ സൂക്ഷ്മപരിശോധന.