റേഡിയോ ജോക്കി രാജേഷ് കൊലപാതകക്കേസില്‍ വിധി ഇന്ന്

10:22 AM Aug 16, 2023 | Deepika.com
തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷ്(34) കൊലക്കേസില്‍ ശിക്ഷാ വിധി ബുധനാഴ്ച. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷാവിധി പ്രഖ്യാപിക്കുക.

കേസില്‍ രണ്ടും മൂന്നും പ്രതികള്‍ കുറ്റക്കാരെന്ന് വിചാരണകോടതി കണ്ടെത്തിയിരുന്നു. രണ്ടാം പ്രതി അലിഭായ് എന്ന മുഹമ്മദ് സാലിഹ്, മൂന്നാം പ്രതി അപ്പുണ്ണി എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. നാലു മുതല്‍ 12 വരെയുള്ള പ്രതികളെ കോടതി നേരത്തെ വിട്ടയച്ചിരുന്നു.

കേസിലെ ഒന്നാം പ്രതി ഓച്ചിറ സ്വദേശിയും ഖത്തറിലെ വ്യവസായിയുമായ അബ്ദുല്‍ സത്താറിനെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

2018 മാര്‍ച്ച് 26-നാണ് കേസിനാസ്പദമായ സംഭവം. സത്താറിന്‍റെ ഭാര്യയുമായി രാജേഷിനുണ്ടായിരുന്ന സൗഹൃദത്തിലുണ്ടായ സംശയമാണ് ക്വട്ടേഷന് പിന്നില്‍. സത്താറിന്‍റെ സ്ഥാപനത്തിലെ ജീവനക്കാരനായ മുഹമ്മദ് സാലിഹ് വഴിയാണ് ക്വട്ടേഷന്‍ നടപ്പാക്കിയത്.

മുഹമ്മദ് സാലിഹിന്‍റെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘം മടവൂരിലെ സ്റ്റുഡിയോക്കുള്ളില്‍ വച്ച് രാജേഷിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.