ജൂലൈയിലെ ശമ്പളംപോലും കിട്ടിയില്ല: കെഎസ്ആര്‍ടിസി യൂണിയനുകളുമായി മന്ത്രിതല ചര്‍ച്ച ഇന്ന്

01:24 PM Aug 16, 2023 | Deepika.com
തിരുവനന്തപുരം: ശമ്പള പ്രതിസന്ധിയില്‍ കെഎസ്ആര്‍ടിസിയിലെ ഭരണ പ്രതിപക്ഷ യൂണിയനുകള്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കെ അംഗീകൃത യൂണിയനുകളുമായി ബുധനാഴ്ച മന്ത്രിതല ചര്‍ച്ച നടക്കും. ഭരണ-പ്രതിപക്ഷ യൂണിയനുകള്‍ 26ന് സംയുക്ത പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ചര്‍ച്ച.

ഗതാഗത മന്ത്രി ആന്‍റണി രാജുവിന്‍റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍, തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി എന്നിവരും പങ്കെടുക്കും. വൈകുന്നേരം മൂന്നിനാണ് ചര്‍ച്ച. പുതുപ്പള്ളി തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ ഈ മാസം 26 ന് പ്രഖ്യാപിച്ച പണിമുടക്കില്‍ നിന്നും യൂണിയനുകളെ പിന്തിരിപ്പിക്കുകയാണ് ചര്‍ച്ചയുടെ ലക്ഷ്യം.

ശമ്പള വിഷയത്തില്‍ ശാശ്വത പരിഹാരം വേണമെന്നാണ് യൂണിയനുകളുടെ ആവശ്യം. ജൂലൈയിലെ ശമ്പളം ഈ മാസം പകുതി കടന്നിട്ടും വിതരണം ചെയ്തിട്ടില്ല. ആദ്യ ഗഡുപോലും നല്‍കാനായിട്ടില്ല. ഓണം ബോണസും പ്രഖ്യാപിച്ചിട്ടില്ല.

കഴിഞ്ഞ തവണയും ഓണത്തിന് ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചിരുന്നില്ല. കടയില്‍ നിന്നും സാധനം വാങ്ങാന്‍ കൂപ്പണ്‍ നല്‍കാമെന്നായിരുന്നു മാനേജ്‌മെന്‍റ് നിലപാട്.

അതേസമയം, ധനവകുപ്പ് അനുവദിച്ച 30 കോടി രൂപ കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടില്‍ എത്തിയാല്‍ ആദ്യ ഗഡു ശമ്പളവിതരണം ഇന്ന് തുടങ്ങിയേക്കും.