ഷിംല: ഹിമാചൽ പ്രദേശിലെ ഷിംലയിൽ കനത്ത മഴയിൽ വീണ്ടും മണ്ണിടിച്ചിൽ. കൃഷ്ണ നഗര്‍ പ്രദേശത്ത് മണ്ണിടിച്ചിലിൽ ഏഴോളം വീടുകൾ തകർന്നു. വീടുകൾക്കുള്ളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്.
സംഭവത്തിന് പിന്നാലെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ദേശീയ ദുരന്ത പ്രതികരണ സേനയും എസ്ഡിആർഎഫും പോലീസുമാണ് രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകുന്നത്.
കനത്തമഴയില്‍ ഹിമാചലില്‍ 52 പേര് മരിച്ചതായാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. മിന്നൽപ്രളയം ഏഴു പേരേ ഒഴുക്കിക്കൊണ്ടു പോകുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു പുറത്തുവിട്ടിരുന്നു.
മാണ്ഡി ജില്ലയിലെ സന്പാലിലാണു മിന്നൽ പ്രളയമുണ്ടായത്. സോലൻ ജില്ലയിൽ ഞായറാഴ്ച രാത്രിയുണ്ടായ മേഘവിസ്ഫോടനത്തിൽ ഏഴുപേരും സിംല സമ്മർഹിൽ പ്രദേശത്തെ ശിവ ക്ഷേത്രത്തിനു സമീപം മണ്ണിടിച്ചിലിൽ ഒന്‍പതു പേരും മരിച്ചു.
ഷിംലയിൽ കനത്ത മഴ: വീണ്ടും മണ്ണിടിച്ചിൽ, ഏഴോളം വീടുകൾ തകർന്നു
10:37 PM Aug 15, 2023 | Deepika.com