തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്കെതിരേ ക്രിമിനൽ കേസ് എടുക്കണമെന്ന ഹർജിയിൽ പരാതിക്കാരൻ സതീഷ് വസന്തിന്റെ മൊഴി വീണ്ടും രേഖപ്പെടുത്താൻ കോടതി തീരുമാനം. ഇതിനായി ഹർജിക്കാരൻ 31ന് ഹാജരാകാൻ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു.
സർക്കാർ ജീവനക്കാർക്കെതിരേ കേസെടുക്കാൻ സുപ്രീംകോടതിയുടെ പുതിയ മാർഗരേഖകൾ വന്ന സാഹചര്യത്തിലാണ് കോടതിയുടെ പുതിയ നീക്കം. പുറ്റിംഗൽ വെടിക്കെട്ടപകടത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ മുൻ ഡിജിപി ടി.പി. സെൻകുമാർ ഒൻപത് നിർദേശങ്ങൾ നൽകി. ഇതിൽ കൊല്ലം പോലീസ് കമ്മീഷണർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടി ശിപാർശ ചെയ്തിരുന്നു.
ഈ നിർദേശങ്ങളടങ്ങിയ പേജിൽ മാറ്റം വരുത്തിയാണ് അന്നത്തെ ആദ്യന്തര സെക്രട്ടറിയായിരുന്ന നളിനി നെറ്റോ സർക്കാരിന് ഡിജിപിയുടെ ശിപാർശ സമർപ്പിച്ചതെന്നാണ് ആരോപണം. സെൻകുമാറിനെ ഡിജിപി സ്ഥാനത്തു നിന്നും മാറ്റാനുണ്ടായ കാരണം ഇതാണെന്നും ഹർജിക്കാരൻ ആരോപിക്കുന്നു.
നളിനി നെറ്റോയ്ക്കെതിരേ ക്രിമിനൽ കേസിൽ വീണ്ടും മൊഴി രേഖപ്പെടുത്തും
12:51 AM Oct 20, 2017 | Deepika.com