തിരുവനന്തപുരം: മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ, മുൻ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ, മുൻ ഡിജിപി ബാലസുബ്രഹ്മണ്യം, ഐജി മനോജ് ഏബ്രഹാം എന്നിവർക്കെതിരായ ഇ-ബീറ്റ് അഴിമതിക്കേസ് തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി തള്ളി.കഴിഞ്ഞ തവണ കേസ് പരിഗണിക്കവെ വിജിലൻസ് ഇടക്കാല റിപ്പോർട്ട് ഫയൽ ചെയ്തിരുന്നു.
ഇതിൽ ഹർജിയിലെ ആരോപണങ്ങൾ നേരത്തേ അന്വേഷിച്ചതാണെന്നും പരാതിയിൽ കഴമ്പില്ലെന്നു കണ്ട് അന്വേഷണം അവസാനിപ്പിച്ചതാണെന്നും വ്യക്തമാക്കിയിരുന്നു.
ഈ സാഹചര്യത്തിലാണ് ഹർജി തള്ളുന്നതെന്ന് ഉത്തരവിൽ പറയുന്നു.
2012-13 കാലഘട്ടത്തിൽ സംസ്ഥാന പോലീസ് ആസ്ഥാനത്ത് ഇ-ബീറ്റ് സംവിധാനം നടപ്പിലാക്കിയതിൽ രണ്ട് കോടി രൂപയുടെ ക്രമക്കേട് നടന്നു എന്നാണ് ഹർജിയിലെ ആരോപണം.
ഇ-ബീറ്റ് ക്രമക്കേട്: ഹർജി തള്ളി
12:51 AM Oct 20, 2017 | Deepika.com