എ.വി. ഉണ്ണിക്കൃഷ്ണൻ നന്പൂതിരി ശബരിമല മേൽശാന്തി, അനീഷ് നന്പൂതിരി മാളികപ്പുറം മേൽശാന്തി

12:46 AM Oct 18, 2017 | Deepika.com
ശബരിമല: ശബരിമല ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം മേൽശാന്തിയായി എ.വി. ഉണ്ണിക്കൃഷ്ണൻ നന്പൂതിരിയും മാളികപ്പുറം ക്ഷേത്രത്തിലെ മേൽശാന്തിയായി അനീഷ് നന്പൂതിരിയും തെരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ രാവിലെ ശബരിമല സന്നിധാനത്തും മാളികപ്പുറത്തും നടന്ന നറുക്കെടുപ്പിലൂടെയാണ് ഇരുവരെയും തെരഞ്ഞെടുത്തത്.

തൃശൂർ ചാലക്കുടി കൊടകര മംഗലത്ത് അഴകത്തുമന അംഗമാണ് ശബരിമല മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട ഉണ്ണിക്കൃഷ്ണൻ നന്പൂതിരി. കൊല്ലം മൈനാഗപ്പള്ളി കല്ലേലിഭാഗം വാരിക്കുളം ഇല്ലത്തെ അംഗമാണ് മാളികപ്പുറം നിയുക്ത മേൽശാന്തി അനീഷ് നന്പൂതിരി.

രാവിലെ സന്നിധാനത്തു പ്രത്യേക പൂജകൾക്കുശേഷമായിരുന്നു നറുക്കെടുപ്പ്. തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേൽശാന്തി ടി.എം. ഉണ്ണിക്കൃഷ്ണൻ നന്പൂതിരി എന്നിവർ ചടങ്ങുകൾക്കു നേതൃത്വം നൽകി.

ശബരിമല മേൽശാന്തി നറുക്കെടുപ്പിനായി തയാറാക്കിയിരുന്ന 14 അംഗ പട്ടികയിലെ ഒന്പതാം പേരുകാരനായിരുന്നു ഉണ്ണിക്കൃഷ്ണൻ നന്പൂതിരി. പന്തളം കൊട്ടാരത്തിലെ സൂര്യ അനൂപ് ശർമയെന്ന കുട്ടിയാണ് നറുക്കെടുത്തത്.

രണ്ട് വെള്ളിക്കുടങ്ങളിലൊ ന്നിൽ മേൽശാന്തി സ്ഥാനത്തേക്കു പരിഗണിക്കുന്ന 14 പേരുകളും മറ്റൊന്നിൽ ശബരിമല മേൽശാന്തിയെന്ന് എഴുതിയ ഒരു കുറിപ്പും 13 ശൂന്യപേപ്പറുകളും നിക്ഷേപിച്ചായിരുന്നു നറുക്കെടുപ്പ്.

ആദ്യ കുടത്തിൽനിന്നു പേരും രണ്ടാം കുടത്തിൽ ശബരിമല മേൽശാന്തി എന്നെഴുതിയ കുറിപ്പും ഒന്നിച്ചെത്തുന്പോൾ മാത്രമേ നറുക്കെടുപ്പ് പൂർണമാകൂ. 11-ാം തവണ ഉണ്ണിക്കൃഷ്ണൻ നന്പൂതിരിയുടെ പേരും ശബരിമല മേൽശാന്തി എന്നെഴുതിയ പേരും ഒന്നിച്ചെത്തി.
മാളികപ്പുറത്ത് പന്തളം കൊട്ടാരത്തിലെ ഹൃദ്യ വർമ എന്ന കുട്ടിയും നറുക്കെടുത്തു. ശബരിമല മേൽശാന്തിയെ നറുക്കെടുത്ത അതേ രീതിയിലായിരുന്നു നറുക്കെടുപ്പ്. 12 പേരുകളാണ് നറുക്കെടുപ്പിനുണ്ടായിരുന്നത്. പട്ടികയിലെ പത്താംപേരുകാരനായ അനീഷ് നന്പൂതിരിയുടെ പേര് മൂന്നാമത് നറുക്കെടുത്തതിനൊപ്പം മാളികപ്പുറം മേൽശാന്തി എന്ന കുറിപ്പും നറുക്കെടുത്തു.

അടുത്ത വൃശ്ചികം ഒന്നു മുതൽ ഒരു വർഷത്തേക്കാണ് ഇരുവരുടെയും നിയമനം. തുലാം 30നു രാത്രി പുതിയ ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ സ്ഥാനാരോഹണം നടക്കും.

മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ദേവസ്വം ബോർഡ് പ്രസിഡന്‍റ് പ്രയാർ ഗോപാലകൃഷ്ണൻ, അജയ് തറയിൽ, കെ. രാഘവൻ, ശബരിമല സ്പെഷൽ കമ്മീഷണർ ജില്ലാ ജഡ്ജി എസ്. മനോജ്, ദേവസ്വം ബോർഡ് സ്പെഷൽ കമ്മീഷണർ ഡി.പി. രാമരാജപ്രേമപ്രസാദ് തുടങ്ങിയവർ നറുക്കെടുപ്പിനു നേതൃത്വം നൽകി.