കോഴിക്കോട്: ആറര വയസുളള മകളുമായി വീട്ടമ്മ കാമുകനൊപ്പം ഒളിച്ചോടിയതു സംബന്ധിച്ച് കൂടുതൽ അന്വേഷണത്തിന് പോലീസ്. വേളാങ്കണ്ണിയിൽ ഇവർ പിടിയിലാവുകയായിരുന്നു. കാമുകനെക്കുറിച്ച് പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. സമാനമായ തട്ടിപ്പ് ഇയാൾ നടത്തിയിട്ടുണ്ടോ എന്നതും പരിശോധിക്കും.
എറണാകുളം ചേരാനല്ലൂർ താലോലിയിൽ അജിത്ത്(30) ആണ് അറസ്റ്റിലായത്. കൊല്ലം കരുനാഗപ്പളളി ആതിനാട് കിഴക്കയിൽ എന്നൊരു വിലാസം കൂടി ഇയാൾക്കുണ്ട്. ഫേസ്ബുക്കിലൂടെ സ്ത്രീകളുമായി ബന്ധം സ്ഥാപിച്ച് വശീകരിക്കുന്ന സ്വഭാവക്കാരനാണ് ഇയാളെന്ന് പോലീസിന് സുചന ലഭിച്ചു. ജൂണിൽ നാടുവിട്ട ഇവരെ വേളാങ്കണ്ണിയിൽനിന്ന് ചേവായൂർ പോലീസാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. യുവതിയുടെ മകളെ ദ്രോഹിച്ചതിന് ഇരുവർക്കുമെതിരേ പോക്സോ നിയമപ്രകാരം കേസെടുത്തു.
ഭർത്താവിനൊപ്പം കഴിഞ്ഞിരുന്ന മുപ്പത്തഞ്ചുകാരിയായ യുവതി ഫേസ്ബുക്ക് വഴി പരിചയപ്പെട്ട അജിത്തുമായി കൂടുതൽ അടുത്തു. ഭർത്താവിനെയും മൂത്തമകനെയും ഒഴിവാക്കിയാണ് യുവതി യുവാവിനൊപ്പം പോയത്. മൊബൈൽ ഫോണ് ഉപയോഗിക്കാതിരുന്നതിനാൽ ഇവരെ കണ്ടുപിടിക്കാൻ പോലീസ് ഏറെ ബുദ്ധിമുട്ടി. ഒടുവിൽ സുഹൃത്തുക്കളുമായുള്ള ഇന്റർനെറ്റ് ആശയവിനിമയം നിരീക്ഷിച്ചാണ് കണ്ടെത്തിയത്.
അമ്മയുടെ മുന്നിൽവച്ച് അജിത്ത് തന്നെ ഉപദ്രവിച്ചതായി കുട്ടി മൊഴി നൽകിയിട്ടുണ്ട്. വെള്ളത്തിൽ മുക്കികൊല്ലാൻ ശ്രമിച്ചെന്നും കുട്ടി പോലീസിനോടു പറഞ്ഞു.
വീട്ടമ്മയുടെ ഒളിച്ചോട്ടം: അന്വേഷണം ശക്തമാക്കി
12:02 AM Oct 18, 2017 | Deepika.com