മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലം അറിഞ്ഞപ്പോള്‍ കനത്ത തിരിച്ചടി നേരിട്ടതു ബിജെപിക്കാണ്. എസ്ഡിപിഐക്കു പിറകിലാണ് ബിജെപിയെത്തിയത്. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ ജനരക്ഷായാത്രയ്ക്ക് കേന്ദ്രമന്ത്രിമാരുള്‍പ്പെടെയുള്ള പ്രമുഖ നേതാക്കളെ പങ്കെടുപ്പിച്ച് വേങ്ങരയില്‍ വന്‍ സ്വീകരണമൊരുക്കിയിട്ടും ബിജെപിക്ക് ചലനമുണ്ടാക്കാനായില്ലെന്നതു സംസ്ഥാന നേതൃത്വത്തിനു തിരിച്ചടിയായി.
എല്ലാവര്ക്കും ജീവിക്കണം, ജിഹാദി, ചുവപ്പുഭീകരതയ്ക്കെതിരേ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ജനരക്ഷായാത്ര നടത്തിയത്. എന്നാല്‍, വേങ്ങര മണ്ഡലത്തില്‍ ഇതു തിരിച്ചടിച്ചു. ബിജെപി പ്രതി ക്കൂട്ടിൽ നിർത്തിയവർ വോട്ടു വർ ധിപ്പിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ചു ബിജെപിയുടെ വോട്ടുകളില്‍ ഇത്തവണ 1327 വോട്ടുകളുടെ കുറവാണുണ്ടായത്. വോട്ടര്‍മാരുടെ എണ്ണം അഞ്ചു ശതമാനം വര്‍ധിച്ചിട്ടും ബിജെപിക്ക് വോട്ടുകള്‍ കുറഞ്ഞത് പുതിയ വോട്ടര്‍മാരിലും പാര്‍ട്ടിക്ക് സ്വാധീനമുണ്ടാക്കാനായിട്ടില്ലെന്നാണ് സൂചിപ്പിക്കുന്നത്. വർഗീയതയും തീവ്രനില പാടും ഒഴിവാക്കി വികസന മുദ്രാവാക്യം ഉയർത്തിയാലേ ജനമനസിൽ ഇടം നേടാനാവൂ എന്ന സൂചന നൽകുന്നതാണ് ബിജെപിയുടെ അവസ്ഥ.
കേന്ദ്രസര്‍ക്കാരിനെതിരെയുള്ള ന്യൂനപക്ഷ വികാരം അനുകൂലവോട്ടുകളാക്കി മാറ്റാന്‍ എസ്ഡിപിഐക്ക് കഴിഞ്ഞു. ബിജെപിക്കെതിരെ ഇടതുപക്ഷം നടത്തിയ പ്രചാരണവും ഒരുതരത്തില്‍ പ്രയോജനമായതു എസ്ഡിപിഐക്കാണെന്ന് കാണാം. ഇത്തവണ വെല്‍ഫെയര്‍ പാര്‍ട്ടി, പിഡിപി തുടങ്ങിയ കക്ഷികള്‍ രംഗത്തുവരാതിരുന്നതും എസ്ഡിപിഐയുടെ വോട്ട് വര്‍ധനയ്ക്ക് കാരണമായിട്ടുണ്ട്.
ബിജെപി രക്ഷായാത്ര ഏശിയില്ല, അജൻഡ മാറ്റാൻ മുന്നറിയിപ്പ്
12:48 AM Oct 16, 2017 | Deepika.com